
വിവാദ ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം; മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: സഭാഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഉടൻ വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി . കേസ് ഹൈക്കോടതി ഇനി പരിഗണിക്കും വരെ കർദ്ദിനാൾ ഹാജരാകേണ്ടന്നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻറെ ഉത്തരവ്.
അടുത്ത വെള്ളിയാഴ്ച മജിസ്‌ട്രേറ്റിന് മുൻപാകെ നേരിട്ട് ഹാജരാകണമെന്ന കാക്കനാട് കോടതിയുടെ ഉത്തരവിനെതിരെ ആണ് കർദ്ദിനാൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന് എറണാകുളം സെഷൻസ് കോടതിയുടെ ഉത്തരവ് നേരത്തെ ഹൈക്കോടതിയും ശരിവെച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഭൂമി വില്‍പനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.