കോവിഡിൽ നട്ടം തിരിഞ്ഞ് നിൽക്കുന്ന കാലത്തും സ്വകാര്യ ബാങ്കിന്റെ ജപ്തി കോട്ടയത്ത്; ബാങ്കുകാർ ഇറക്കി വിട്ടതിനെ തുടർന്ന് വീടിന്റെ വരാന്തയിൽ അഭയം പ്രാപിച്ച് വീട്ടമ്മയും കുടുംബവും; വീട് വിറ്റ് പണം അടയ്ക്കാമെന്ന് കേണപേക്ഷിച്ചിട്ടും ബാങ്ക് കനിഞ്ഞില്ല; കണ്ണിച്ചോരയില്ലാത്ത നടപടിക്കെതിരെ ജനപ്രതിനിധികൾ രം​ഗത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് പതിമൂന്ന് ദിവസമായി വീടിന്റെ വരാന്തയിൽ അഭയം പ്രാപിച്ച് വീട്ടമ്മയും കുടുംബവും. കോട്ടയം മുള്ളൻ കുഴിയിലെ ശകുന്തളയെന്ന വീട്ടമ്മയ്ക്കാണ് ദുർഗതി.

സർഫാസി ആക്ട് പ്രകാരം ആക്സിസ് ബാങ്ക് വീട് ജപ്തി ചെയ്തത് ഈ മാസം പത്താം തീയതിയാണ്. 5.92 ലക്ഷം രൂപയാണ് ശകുന്തള ഭവനവായ്പ എടുത്തത്. തൊണ്ണൂറായിരം രൂപ തിരിച്ചടച്ചു. ആറ് ലക്ഷം തിരികെ അടക്കണമെന്നാണ് ബാങ്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 2016ലാണ് ലോണെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർബുദ ബാധയെ തുടർന്ന് 2013 ൽ ശകുന്തളയുടെ ഭർത്താവ് മരിച്ചു. വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സാവകാശം തന്നില്ലെന്ന് ശകുന്തള പറയുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായി സംസാരിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം കൗൺസിലർമാരായ എം പി സന്തോഷ്കുമാർ, സിൻസി പാറയിൽ, ധന്യമ്മ ​ഗിരീഷ്, മോളിക്കുട്ടി സെബാസ്റ്റ്യൻ, ലിസി മണിമല, ലിസി കൂര്യൻ എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു

തിരുവഞ്ചൂർ രാധാകൃഷ്ണൻ ബാങ്ക് അധികൃതരെ വിളിച്ച് സംസാരിച്ചതിനു ശേഷം നടപടികളിൽ അയവു വരുത്താൻ ബാങ്ക് തയ്യാറായിട്ടുണ്ട്. പണം തിരികെ അടയ്ക്കാൻ എം എൽമാരും, കൗൺസിലർമാരും സഹായിക്കാമെന്നും ഉറപ്പുനല്കി.