play-sharp-fill
ഹോസ്‌പിറ്റലിന്‍റെ അനാസ്ഥ മൂലം ആറുമണിക്ക് കൊണ്ടുവന്ന ആളെ രാത്രി പത്തര വരെ ഒരു ചികിത്സയും നൽകിയില്ല:സി.ടി സ്കാൻ ,എക്സറേ റിസൾട്ടുകൾ നൽകുന്നത് സിഡിയിൽ: സിഡി നൽകിയപ്പോൾ ഇത് എവിടെ ഇട്ട്  നോക്കാനെന്ന് ഡോക്ടർ :”കെ റെയിലൊക്കെ പിന്നെയിടാം, ആദ്യം ഈ ഡോക്ടര്‍മാര്‍ക്ക് ഒരു കമ്പ്യൂട്ടർ  കൊടുക്കൂ’:കോട്ടയം മെഡിക്കല്‍ കോളേജിലെ  അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയ യുവാവിന്‍റെ കുറിപ്പ് ശ്രദ്ധനേടുന്നു

ഹോസ്‌പിറ്റലിന്‍റെ അനാസ്ഥ മൂലം ആറുമണിക്ക് കൊണ്ടുവന്ന ആളെ രാത്രി പത്തര വരെ ഒരു ചികിത്സയും നൽകിയില്ല:സി.ടി സ്കാൻ ,എക്സറേ റിസൾട്ടുകൾ നൽകുന്നത് സിഡിയിൽ: സിഡി നൽകിയപ്പോൾ ഇത് എവിടെ ഇട്ട് നോക്കാനെന്ന് ഡോക്ടർ :”കെ റെയിലൊക്കെ പിന്നെയിടാം, ആദ്യം ഈ ഡോക്ടര്‍മാര്‍ക്ക് ഒരു കമ്പ്യൂട്ടർ കൊടുക്കൂ’:കോട്ടയം മെഡിക്കല്‍ കോളേജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയ യുവാവിന്‍റെ കുറിപ്പ് ശ്രദ്ധനേടുന്നു

സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളേജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയ യുവാവിന്‍റെ കുറിപ്പ് ശ്രദ്ധനേടുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഹാരിസ് സേവ്യറാണ് അപകടത്തില്‍പെട്ട തന്‍റെ ബന്ധുവിന്‍റെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. റാന്നിയില്‍ വച്ചാണ് ഹാരിസിന്‍റെ ബന്ധുവിനെ പിക്കപ്പ് വാന്‍ ഇടിച്ചിട്ടത്. തുടര്‍ന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. സിഡിയിലാക്കിയ സ്കാനിംഗ് റിസള്‍ട്ടുമായി ഡോക്ടറെ കണ്ടപ്പോള്‍ അത് ഇട്ടുനോക്കാന്‍ തനിക്ക് കമ്ബ്യൂട്ടര്‍ ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്കിയതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

കണ്ണിനു താഴെ ആഴത്തില്‍ മുറിവുണ്ടായിരുന്ന രോഗിയുടെ മുറിവ് വൃത്തിയാക്കാന്‍ പോലും ആരും വന്നില്ലെന്നും ഇതേത്തുടര്‍ന്ന് രാത്രി പത്തിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഹാരിസ് കുറിപ്പില്‍ പറയുന്നു.കെ-റെയില്‍ ഒക്കെ പിന്നേം ഇടല്ലോ, ആദ്യം ഈ സിഡി റിസള്‍ട്ട് ഇട്ടു നോക്കാന്‍ ഒള്ള കമ്ബ്യൂട്ടര്‍ അല്ലെ വേണ്ടത്, അല്ലെങ്കില്‍ ആക്സിഡന്‍റ് പറ്റുന്ന രോഗികള്‍ ഒരു കമ്ബ്യൂട്ടറും പ്രിന്‍ററും ആയി പോകണമെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.


ഹാരിസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ( 10 -05 -2022 )ഏകദേശം ഒരു നാലുമണിയോട് കൂടി റാന്നി ഭാഗത്തു വച്ച്‌ എന്‍റെ കസിന്‍ ബ്രദറിനെ (ജോമോന്‍ എന്ന് വിളിക്കുന്ന തോമസ് ) പുറകില്‍ നിന്നും വന്ന ഒരു പിക്കപ്പ് വാന്‍ ഇടിച്ചിട്ടു നിര്‍ത്താതെ പോയി .കുറെ നേരം കിടന്നു (ആള്‍ താമസം കുറഞ്ഞ സ്ഥലം ആണ് ). അത് വഴി വന്ന രണ്ടു ചെറുപ്പക്കാര്‍ എടുത്തു താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചു . അവിടെ നിന്നും പുള്ളി ഭാര്യയുടെ നമ്ബര്‍ കൊടുത്തു വീട്ടിലേക്കു വിളിച്ചു .’

അമ്മ ഓട്ടോ വിളിച്ചു ഹോസ്പിറ്റലില്‍ എത്തിയ ഉടനെ ഒരു ആംബുലന്‍സില്‍ കോട്ടയത്തെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഏകദേശം ആറു മണിയായിട്ടുണ്ടാവും. ഞങ്ങള്‍ വിവരം അറിഞ്ഞു ചെന്നപ്പോള്‍ ഏഴു മണിയോടടുത്തു. ചെല്ലുമ്ബോള്‍ കാണുന്നത് ഒരു സ്റ്റീല്‍ സ്ട്രക് ച്ചറില്‍ ( ഒരു ഷീറ്റുപോലും ഇല്ല ) കിടത്തിയിരിക്കുന്നു. വേദനക്കുള്ള എന്തോ ഇന്‍ജെക്ഷന്‍ കൊടുത്തിട്ടു ബ്ലഡ് ടെസ്റ്റ് , CTസ്കാന്‍ ,എക്സറേയ്. ഒക്കെ കുറിച്ച്‌ റിസള്‍ട്ട് വന്നത് പത്തു മണിയായി .

റിസള്‍ട്ട് തന്നത് CD യില്‍.. ഡോക്ടര്‍ പറഞ്ഞു ഇത് എവിടെ ഇട്ടു നോക്കാന്‍ ആണെന്ന്. (ഡോക്ടര്‍ക്ക് കമ്ബ്യൂട്ടര്‍ ഇല്ല. റിസള്‍ട്ട് CD യില്‍ മാത്രമേ തരൂ . ഡോക്ടേര്‍സ് പറഞ്ഞത് PRO യോട് പറയു ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല എന്നാണ്.) രാത്രി പത്തരയ്ക്ക് ഒരു കംപ്യൂട്ടര്‍ സെന്‍റര്‍ പോലും ഇല്ല. അതുവരെ ഒരു ട്രീറ്റ്മെന്‍റും ചെയ്തില്ല. കണ്ണിനു താഴെ ആഴത്തില്‍ ഒരു മുറിവും ഉണ്ട്. കണ്ണിന്‍റെ ഡോക്ടര്‍ അതുവരെ വന്നിട്ടില്ല.. വരാന്‍ ലേറ്റ് ആകും, വെയിറ്റ് ചെയ്യാന്‍ പറഞ്ഞു .

ഒന്ന് ക്ലീന്‍ ചെയ്യാന്‍ പോലും ആരും മെനക്കെട്ടില്ല . ഉള്ളില്‍ ബ്ലീഡിംഗ് വല്ലോം ഉണ്ടോ എന്നറിയാന്‍ റിസള്‍ട്ട് നോക്കണം. അവരോടു CD ഡാറ്റ പ്രിന്‍റ് ചെയ്തു തരാന്‍ പറഞ്ഞപ്പോള്‍ പറയുന്നു നാളെ ഉച്ചക്കത്തേക്കു തരാം എന്ന് . അവിടെ നിന്നും PRO യെ കാണാന്‍ പറഞ്ഞു . ഞങ്ങള്‍ കാരിത്താസിലേക്കു മാറ്റാന്‍ തീരുമാനിച്ചു .

സ്വന്തം ഇഷ്ടപ്രകാരം മാറ്റി എന്ന് എഴുതി കൊടുക്കാന്‍ പറഞ്ഞു. ഹോസ്‌പിറ്റലിന്‍റെ അനാസ്ഥ മൂലം ആറുമണിക്ക് കൊണ്ടുവന്ന (എമര്‍ജന്‍സി ആക്സിഡന്‍റ് കേസ്) ആളെ രാത്രി പത്തര വരെ ഒരു ചികിത്സയും നല്കാത്തതുകൊണ്ടു സ്വന്ത ഇഷ്ടപ്രകാരം കൊണ്ടുപോകുന്നു എന്ന് എഴുതി വച്ചിട്ടു കാരിത്താസില്‍ കൊണ്ടുപോയി .

അവിടെ കൊണ്ടുപോയി എത്തിച്ച ഉടനെ അവര്‍ എല്ലാം ക്ലീന്‍ ചെയ്തു എല്ലാ ടെസ്റ്റും നടത്തി അതിരാവിലെ അഞ്ചരക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തി റൂമിലേക്ക് മാറ്റി. കണ്ണിന്‍റെ മുറിവിന്‍റെ ഉള്ളില്‍ മുഴുവന്‍ കല്ലും മണ്ണും ആയിരുന്നു. മെഡിക്കല്‍ കോളേജില്‍ ഒന്നും ചെയ്തില്ല . രണ്ടു കുഞ്ഞു കുട്ടികളുടെ പ്രാര്‍ഥന കൊണ്ട് ദൈവാനുഗ്രഹം കൊണ്ടും വേറെ ഒരു പ്രോബ്ലവും ഇല്ല .

ആരോഗ്യ മന്ത്രിയോടും അധികാരികളോട് പറയാനുള്ളത്, പറ്റുമെങ്കില്‍ ഒരു കമ്ബ്യൂട്ടര്‍ ഡോക്ടര്‍ക്ക് കൊടുക്കണം. കെ-റെയില്‍ ഒക്കെ പിന്നേം ഇടല്ലോ. ആദ്യം ഈ CD റിസള്‍ട്ട് ഇട്ടു നോക്കാന്‍ ഒള്ള കമ്ബ്യൂട്ടര്‍ അല്ലെ വേണ്ടത്. അല്ലെങ്കില്‍ ആക്സിഡന്‍റ് പറ്റുന്ന രോഗികള്‍ ഒരു കമ്ബ്യൂട്ടറും പ്രിന്‍ററുമായി പോണം. (റിസള്‍ട്ട് CD ആക്കി മാത്രേ തരൂ.)

ഞാന്‍ ഈ കാര്യം കുറെ പേരോട് പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാം ഇതേ അനുഭവം ആണ്. ഇനിയെങ്കിലും ഇതിനു ഒരു മാറ്റം വേണ്ടേ? ഈ നാട് എന്ന് നന്നാകും? God’s Own Country.