
പുലര്‍ച്ചെ പാര്‍ട്ടി ഓഫീസിലെത്തിയാല്‍ ഒന്നിച്ചുപോകാം എന്ന് യുവനേതാവ്; യുവതി എത്തിയപ്പോള്‍ സെല്‍ഫി എടുക്കാമെന്ന് പറഞ്ഞ് മോശമായി പെരുമാറി; മീഡിയ റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി; കണ്ണൂരില്‍ സി.പി.എം നേതാവിനെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പാര്‍ട്ടിതല അന്വേഷണമാരംഭിച്ചു
സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നേതാവിനെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണമാരംഭിച്ചു.
സി.പി.എം ലോക്കല്‍ സെക്രട്ടറിയും ഏരിയാകമ്മിറ്റി അംഗവുമായ യുവനേതാവിനെതിരെയാണ് പീഡന പരാതിയുയര്‍ന്നത്. ഡി.വൈ. എഫ്. ഐ മുന്‍ ജില്ലാ നേതാവ് കൂടിയായിരുന്ന ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രില്‍ 22നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കണ്ണൂരില്‍ നടന്ന ഡി.വൈ.എഫ്. ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. അതിരാവിലെ കണ്ണൂരിലേക്ക് വരുന്നതിനായി നേതാവ് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസിലേക്ക് ഇയാള്‍ യുവതിയോട് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവിടെ നിന്ന് ഒരുമിച്ചു പോകാമെന്ന് പറയുകയുമായിരുന്നു.
ഇതു പ്രകാരം അതിരാവിലെ തന്നെ അവിടെയെത്തിയ യുവതിയോട് സെല്‍ഫി എടുക്കാമെന്ന് പറഞ്ഞ് യുവനേതാവ് മോശമായി പെരുമാറി. തുടര്‍ന്ന് പാര്‍ട്ടി ഏരിയാകമ്മിറ്റി ഓഫീസിലുള്ള മീഡിയാ റൂമിലേക്ക് ഇയാള്‍ വലിച്ചിഴച്ചു കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇതു ചെറുത്തു നിന്ന യുവതി അവിടെ നിന്നും ബഹളം വെച്ചു രക്ഷപ്പെട്ടു. പിന്നീട് യുവനേതാവിനെതിരെ ഏരിയാനേതൃത്വത്തിനും ജില്ലാകമ്മിറ്റിക്കും പരാതി നല്‍കുകയുമായിരുന്നു. ഡി.വൈ. എഫ്. ഐ സംസ്ഥാന നേതൃത്വത്തിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ദേശാഭിമാനി ലേഖകന്‍ കൂടിയായ ആരോപണ വിധേയനെതിരെ പാര്‍ട്ടി കടുത്ത നടപടി എടുക്കുമെന്നാണ് സൂചന.
എന്നാല്‍ വിഷയം പാര്‍ട്ടിതലത്തില്‍ ഒതുക്കി തീര്‍ക്കാനാണ് സി.പി. എം ശ്രമിക്കുന്നത്. ഇതിനായി ജില്ലാ നേതൃത്വം ഇന്ന് അടിയന്തര ഏരിയാകമ്മിറ്റിയോഗം വിളിച്ചു ചേര്‍ക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
ഏപ്രില്‍ 22 നാണ് പരാതിക്കാധാരമായ സംഭവം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തില്‍ ഏരിയ കമ്മിറ്റി യോഗം ചേരുകയായിരുന്നു.