play-sharp-fill
വിദേശമലയാളിയായ  കാമുകനൊപ്പം പൊറുക്കണം  ;    ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച കേസിൽ    യുവതിയും   കാമുകനുമടക്കമുള്ളവരുടെ  ശബ്ദസാമ്പിളുകൾ പരിശോധിക്കാനൊരുങ്ങി പോലീസ് ; കാമുകനെ നാട്ടിലെത്തിക്കാനും ശ്രമം

വിദേശമലയാളിയായ കാമുകനൊപ്പം പൊറുക്കണം ; ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയും കാമുകനുമടക്കമുള്ളവരുടെ ശബ്ദസാമ്പിളുകൾ പരിശോധിക്കാനൊരുങ്ങി പോലീസ് ; കാമുകനെ നാട്ടിലെത്തിക്കാനും ശ്രമം

സ്വന്തം ലേഖിക

കട്ടപ്പന: കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ.വെച്ച്‌ കുടുക്കാന്‍ ശ്രമിച്ച കേസില്‍ പഞ്ചായത്തംഗത്തിന്റെ കൂട്ടാളികളുടെ ശബ്ദസാമ്ബിളുകള്‍ പൊലീസ് പരിശോധിക്കും.സൗമ്യാ അബ്രഹാം(33) ആണ് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ മയക്കുമരുന്നു വെച്ചത്. ഈ കേസിലെ കുറ്റാവാളികളെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.


സൗമ്യയുടെ കൂട്ടാളികളുടെ ശബ്ദസാമ്ബില്‍ തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെത്തിച്ചാണ് ശബ്ദസാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധന നടത്തുന്നത്. മയക്കുമരുന്ന് പിടിച്ചെടുക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ലഹരിവിരുദ്ധ സംഘങ്ങള്‍ക്കും വിവരംനല്‍കിയത് പ്രതികളില്‍ ആരാണെന്ന് തിരിച്ചറിയുകയാണ് ലക്ഷ്യം.കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഇതിലൂടെ അറിയാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘമായ ഡാന്‍സാഫും വണ്ടന്മേട് പൊലീസുംചേര്‍ന്ന് പുറ്റടി അമ്ബലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് അഞ്ചുഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വിദേശത്തുള്ള കാമുകന്റെ കുട്ടാളികളുംചേര്‍ന്ന് സുനിലിന്റെ വാഹനത്തില്‍ എം.ഡി.എം.എ.വെച്ച്‌ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.

കേസില്‍ വണ്ടന്മേട് പഞ്ചായത്തംഗം സൗമ്യാ അബ്രഹാം(33) മയക്കുമരുന്നെത്തിച്ചുനല്‍കിയ കാമുകന്റെ കൂട്ടാളികളായ ശാസ്താംകോട്ട സഹിയ മന്‍സിലില്‍ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കല്‍ കപ്പലണ്ടിമുക്ക് അനുമോന്‍ മന്‍സിലില്‍ ഷെഫിന്‍(24) എന്നിവരെ വണ്ടന്മേട് പൊലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ പ്രതിയും പഞ്ചായത്തംഗവുമായ സൗമ്യയുടെ കാമുകന്‍ വിനോദ് രാജേന്ദ്രനെ സൗദിയില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു

പുറ്റടി അമ്ബലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് പൊലീസിന് തോന്നിയ സംശയം പൊളിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുകയോ വില്‍പന നടത്തുകയോ ചെയ്യാത്ത സുനിലിന്റെ സ്‌കൂട്ടറില്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു. ഒരു ചതി മണത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയും കാമുകന്‍ വിനോദും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ കെണിയാണ് ഇതെന്ന് മനസിലായത്. കഴിഞ്ഞ 22 നാണ് സുനില്‍ വര്‍ഗീസിന്റെ സ്‌കൂട്ടറില്‍ നിന്നും എംഡിഎംഎ പിടികൂടിയത്. വണ്ടന്മേട് പൊലീസ് ഇന്‍സ്‌പെക്ടറും എസ്‌പിയുടെ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് സ്‌കൂട്ടറില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

മാനസികമായി സുനില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന സൗമ്യ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനാണ് തന്റെ സുഹൃത്തിനോടൊപ്പം പദ്ധതി തയാറാക്കിയത്. കഴിഞ്ഞ 18 ന് വിനോദും സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്മേട് ആമയാറ്റില്‍ വച്ച്‌ മയക്കു മരുന്ന് സൗമ്യയ്ക്ക് കൈമാറി. സൗമ്യ ഇത് സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ച ശേഷം അതിന്റെ ഫോട്ടോ എടുത്ത് കാമുകന് അയച്ച്‌ കൊടുത്തു. പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും വിദേശത്ത് ഇരുന്നു കൊണ്ട് വണ്ടിയുടെ പടവും ലഹരിമരുന്നുണ്ടെന്ന സൂചനയും നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ എംഡിഎംഎ ലഭിച്ചു. വിശദമായ അന്വേഷണത്തില്‍ സുനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒരു വര്‍ഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു.

സുനിലിനെ ആദ്യം വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നല്‍കി കൊലപ്പെടുത്താനോ ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടു. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതില്‍ നിന്നും പിന്മാറി. ശേഷം ഇടയ്ക്കിടെ വിദേശത്തു നിന്നും വന്നു പോകുന്ന കാമുകന്‍ വിനോദും സൗമ്യയും ഒരു മാസം മുന്‍പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഢാലോചന നടത്തിയത്. അതിനു ശേഷമാണ് സൗമ്യയുടെ പക്കല്‍ ആമയാറ്റില്‍ മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്. സൗമ്യയ്ക്ക് പുറമേ സഹായികളായ ഷാനവാസും ഷെഫിന്‍ഷാ യും അറസ്റ്റിലായി. ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45000 രൂപ വില വാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്.