play-sharp-fill
ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനമേറ്റതിൽ അന്വേഷണം;  പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാര്‍ രാജിവച്ചു

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനമേറ്റതിൽ അന്വേഷണം; പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാര്‍ രാജിവച്ചു

സ്വന്തം ലേഖിക

പാലക്കാട്: ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്കു മർദനമേറ്റ സംഭവത്തിൽ പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാര്‍ രാജിവച്ചു. ഇയാൾക്കെതിരെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. കുട്ടികള്‍ക്കു മര്‍ദനമേറ്റതിനെ കുറിച്ചു ജില്ല കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി. ശിശുപരിചരണ കേന്ദ്രത്തിലെ ആയയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.


അനാഥരായ നവജാത ശിശുക്കള്‍ മുതല്‍ 5 വയസ് വരെയുള്ള കുട്ടികളെയാണ് അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നത്. വിജയകുമാര്‍ കുട്ടികളെ പല തവണയായി സ്‌കെയില്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണില്‍ സംസാരിക്കുമ്പോള്‍ കുട്ടികള്‍ കരയുന്നതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്ന് ആയ പറഞ്ഞു. സ്‌കെയില്‍ വച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. ഇതുസംബന്ധിച്ച് നേരത്തെ പാര്‍ട്ടിക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ കളക്ടറെ സമീപിച്ചത്. ഇയാൾ പതിവായി ഇവിടം സന്ദർശിച്ചിരുന്നു.

പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. അടുത്ത ദിവസം അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സി.പി.എം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വിജയകുമാര്‍. സംഭവത്തില്‍ മുമ്പ് പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ആയ കളക്ടറെ സമീപിച്ചത്. വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്.