മോഷണ പരമ്പര: കോടതിയിലും ആശുപത്രിയിലും മോഷണം നടത്തിയ യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
മുട്ടം: ഇടുക്കി ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയിൽ.
ജില്ലാ കോടതിയിലും ജില്ലാ ഹോമിയോ ആശുപത്രിയിലും കുടയത്തൂരില്‍ തൊഴിലിടത്തിലുമാണ് ഇയാള്‍ മോഷണം നടത്തിയത്.
മണ്ണാർക്കാട് പൊറ്റശ്ശേരി കണ്ണന്നൂർ ഷെമിൻ (22) ആണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ 7.45ന് കോടതിയിലെയും സമീപത്തെ ജില്ലാ ഹോമിയോ ആശുപത്രിയിലെയും ജീവനക്കാരായ രണ്ടുപേരുടെ പണവും രേഖകളുമടങ്ങിയ ബാഗ് ഇയാള്‍ മോഷ്ടിച്ചു.
അതിന് ശേഷം അവിടെ നിന്നും കുടയത്തൂരെത്തി ഇവിടെ ജോലിയെടുത്തിരുന്ന തൊഴിലാളികളുടെ 6000 രൂപയും ഷ്ടിച്ചു.
കവര്‍ച്ച നടത്തിയ ആളെക്കുറിച്ച് രാവിലെ തന്നെ വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ മുട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം ഇയാളെ കണ്ടെത്തിയെങ്കിലും പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.
പിന്നീട് ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എന്‍ജിനിയറിംഗ് കോളജിന് സമീപം പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പോലീസ് പറഞ്ഞു.
എസ്ഐമാരായ പി.കെ. ഷാജഹാന്, പി.എസ്. സുബൈര്‍, കെ.എ. മുഹമ്മദ്, എസ്സിപിഒമാരായ ദീപു ഷാജി, പ്രദീപ് തുടങ്ങിയവരുടെ നേത്വതത്തിലാണ് പ്രതിയെ പിടികൂടിയത്.