play-sharp-fill
കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ ‘പൊന്നുതമ്ബുരാന്’ കിട്ടിയത് കോടികള്‍ വില വരുന്ന അപൂര്‍വയിനം മത്സ്യം

കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ ‘പൊന്നുതമ്ബുരാന്’ കിട്ടിയത് കോടികള്‍ വില വരുന്ന അപൂര്‍വയിനം മത്സ്യം

സ്വന്തം ലേഖിക
കൊല്ലം: മത്സ്യബന്ധനത്തിന് പോയ കൊല്ലം ആലപ്പാട്ടെ തൊഴിലാളികള്‍ക്ക് ലഭിച്ചത് വിപണിയില്‍ കോടികള്‍ വിലവരുന്ന മത്സ്യം.

കഴിഞ്ഞ ദിവസം ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ ഗിരീഷ് കുമാര്‍ സ്രാങ്കായ ‘പൊന്നുതമ്ബുരാന്‍’ എന്ന വള്ളത്തില്‍ പോയവര്‍ക്കാണ് ഉച്ചയോടെ മത്സ്യത്തെ കിട്ടിയത്.


ഇന്ന് പുലര്‍ച്ചയോടെ നീണ്ടകര ഹാര്‍ബറിലെത്തിച്ച മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചത് ആകെ 59,000രൂപയാണ്. കേരളത്തിലെ ചില തീരങ്ങളില്‍ ‘പട്ത്തക്കോര’ എന്നറിയപ്പെടുന്ന ഈ മത്സ്യം ‘ഗോള്‍ ഫിഷ്’ എന്നാണ് മറ്റ് സ്ഥലങ്ങളില്‍ അറിയപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് കായംകുളം ഹാര്‍ബറിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ഒരു വലിയ മത്സ്യം കടലില്‍ പൊങ്ങിക്കിടക്കുന്നത് ഗിരീഷ് കണ്ടത്. ചത്തത് പോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.

ഒറ്റ നോട്ടത്തില്‍ കോര മത്സ്യമാണെന്ന് തോന്നിയതായി ഗിരീഷ് പറയുന്നു. സുഹൃത്തായ ഗോപനൊപ്പം കടലില്‍ ചാടി മത്സ്യത്തെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതിനെക്കാള്‍ ഭാരവും വലിപ്പവുമുള്ള മത്സ്യം കുതറി മാറാന്‍ ശ്രമിച്ചു. ഏറെ പണിപെട്ടാണ് ഗിരീഷും സുഹൃത്തും ചേര്‍ന്ന് മത്സ്യത്തെ ബോട്ടിലെത്തിച്ചത്.

ശേഷം ഭാരം നോക്കിയപ്പോള്‍ 20.600കിലോയുണ്ടെന്ന് മനസിലായി.

സ്വര്‍ണനിറത്തിലുള്ള മത്സ്യത്തിന് പ്രത്യേകതകളുണ്ടെന്ന് ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു. ഇതോടെ ഏതിനം മത്സ്യമാണെന്നറിയാന്‍ കടല്‍തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചിത്രവും വീഡിയോകളും പങ്കുവച്ചു. ഇതിലൂടെയാണ് ‘മെഡിസില്‍ കോര’ എന്നറിയപ്പെടുന്ന ‘പട്ത്ത കോര’യാണെന്നും വിപണിയില്‍ വലിയ വിലയുള്ള മത്സ്യമാണെന്നും അറിഞ്ഞത്. തുടര്‍ന്ന് വര്‍ഷങ്ങളായി മത്സ്യം ലേലം കൊള്ളുന്ന ഒരാളുടെ നിര്‍ദേശപ്രകാരമാണ് കൊല്ലം നീണ്ടകര ഹാര്‍ബറിലെത്തിച്ചതും വില്‍പ്പന നടത്തിയതും.