കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമായ സുബീഷിനും ഭാര്യയ്ക്കും ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങി; ആരോഗ്യനില തൃപ്തികരമായതിനാല് രണ്ടു ദിവസത്തിനകം ദാതാവിനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റുമെന്ന് ആശുപത്രി അധികൃതർ
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമായ സുബീഷിനും ഭാര്യയ്ക്കും ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങി.
ഇവരുടെ ആരോഗ്യനില തൃപ്തികരമായതിനാല് രണ്ടു ദിവസത്തിനകം ദാതാവിനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റുമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
ശസ്ത്രക്രിയയുടെ പിറ്റേന്ന് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ദാതാവായ പ്രവിജയേയും മെഡിക്കല്‍ ബോര്‍ഡ് കൂടിയശേഷം കരള്‍ സ്വീകരിച്ച സുബീഷിനേയും വെന്റിലേറ്ററില്‍നിന്നും മാറ്റിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും മന്ത്രിമാരായ വീണാ ജോര്‍ജിനോടും വി.എന്‍. വാസവനോടും വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്തു. ഒന്നര ദിവസം നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യമായാണ് നടന്നത്.
ശസ്ത്രക്രിയ പൂര്‍ണ വിജയത്തിലെത്തിക്കാന്‍ ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരുമടക്കമുള്ളവര്‍ വിശ്രമരഹിതമായി ഡ്യൂട്ടിയിലാണ്. ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. ആര്.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്.