കോട്ടയം ജില്ലയിൽ വീണ്ടും ഗുണ്ടകൾക്കെതിരെ നടപടി; ആർപ്പൂക്കര സ്വദേശിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി; വിലക്ക് ഒരു വർഷത്തേക്ക്

Spread the love

സ്വന്തം ലേഖിക

കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ആർപ്പൂക്കര സ്വദേശിയെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.

ആർപ്പൂക്കര വില്ലൂന്നി തോപ്പിൽ വീട്ടിൽ സത്യൻ മകൻ ഹരിക്കുട്ടൻ സത്യനെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജി നാട് കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ, അയർക്കുന്നം എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഹരിക്കുട്ടൻ സത്യൻ.

സംഘം ചേർന്ന് അതിക്രമിച്ചു ദേഹോപദ്രവമേല്പിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക, പെപ്പർസ്പ്രേ ആക്രമണം, കൊലപാതകശ്രമം, നിരോധിത മയക്കുമരുന്ന് ഉൽപ്പനങ്ങൾ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.

ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.