പന്ത്രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സീന്‍ മാര്‍ച്ച്‌ മുതല്‍

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: പന്ത്രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്‌ മുതല്‍ കോവിഡ് വാക്സീന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദ്രം അറിയിച്ചു.

പതിനഞ്ച് വയസിന് മുകളിലുള്ള കൗമാരക്കാരിലെ വാക്സീനേഷന്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുമെന്നും വാക്സീനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനഞ്ചിനും പതിനെട്ടിനുമിടയിലുള്ള മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ ഇതുവരെ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചു. ഈ വിഭാഗത്തില്‍ രാജ്യത്ത് ആകെയുള്ളത് ഏഴ് കോടി പേരാണ്. മുഴുവന്‍ പേരുടെയും ആദ്യ ഡോസ് വാക്സീനേഷന്‍ ജനുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

ഫെബ്രുവരിയില്‍ തന്നെ രണ്ടാമത്തെ ഡോസ് നല്‍കി തുടങ്ങും. അത് പൂര്‍ത്തിയാകുന്നതോടെ 12 നും 14നും ഇടയിലുള്ള കുട്ടികളിലെ വാക്സീനേഷന്‍ തുടങ്ങുമെന്നും വാക്സീനേഷനുള്ള ദേശീയ ഉപദേശക സമിതിയായ എന്‍.ടി.എ.ജി.ഐ തലവന്‍ ഡോ എന്‍.കെ അറോറ പറഞ്ഞു.

പതിനെട്ട് വയസിന് മുകളിലുള്ള 70 ശതമാനം പേരും വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
അതേസമയം വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ഒരു കാര്യത്തിനും നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

നിര്‍ബന്ധിച്ച്‌ ആരെയും വാക്സീനേഷന് വിധേയരാക്കില്ലെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി. ഭിന്നശേഷിക്കാരിലെ വാക്സീനേഷനുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.