
സ്വന്തം ലേഖകൻ
കോട്ടയം: മൂലവട്ടത്ത് റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ചു പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി അനീഷാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 9.30 ഓടെയാണ് മൂലവട്ടം മേൽപ്പാലത്തിനു സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാതനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
റെയിൽവേ ഗേറ്റ് ഭാഗം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ഇദ്ദേഹം ട്രാക്കിന് അരികിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഇദേഹത്തിന് അനക്കമുണ്ടെന്ന് കണ്ടതോടെ നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അഭയ ആംബുലൻസ് സർവീസിൽ നിന്നും, ആംബുലൻസ് എത്തി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
തലയിലും നെഞ്ചിലും ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. കാൽപ്പാദം മുറിഞ്ഞു നീങ്ങിയിരുന്നു. തുടർന്നാണ് ഇദ്ദേഹത്തെ അത്യാഹിത വിഭാഹത്തിൽ പ്രവേശിപ്പിച്ചു. ബോധമുണ്ടായിരുന്നെങ്കിലും, അമിത രക്തസ്രാവമുണ്ടായത് സ്ഥിതി ഗുരുതരമാക്കി. തിങ്കളാഴ്ച ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
മണിപ്പുഴയിലെ ലുലുമോൾ നിർമ്മാണത്തിനായി എത്തിയ തിരുവനന്തപുരം സ്വദേശിയാണ് അനീഷ് . ഇദ്ദേഹത്തിന്റെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.