
സ്വന്തം ലേഖകൻ
കോട്ടയം: പള്ളിക്കത്തോട് സ്വദേശിയും നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയുമായിരുന്ന ബിന്ദുവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്നു കോടതി.
ഭാര്യ ബിന്ദു (30) വിനെ കൊലപ്പെടുത്തിയ കേസിൽ പള്ളിക്കത്തോട് ആനിക്കാട് ഇലമ്പള്ളി പെങ്ങാനത്ത് കുട്ടപ്പൻ രാജേഷി (42) ന് ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ജില്ലാ സെഷൻസ് കോടതി നാല് . പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കഠിന തടവും അനുഭവിക്കേണ്ടി വരും.വി.ബി സുജയമ്മ ശിക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2015 മാർച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് മദ്യപിച്ചെത്തിയ രാജേഷ് ഭാര്യയുമായി വഴക്കിട്ടു. തുടർന്ന്, കിണറ്റിൽ തള്ളിയിടുകയായിരുന്നു.
രാജേഷും പിന്നാലെ ചാടി. കിണറ്റിൽ ഇറങ്ങിയ ശേഷം രാജേഷ് ഭാര്യയുടെ നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സാക്ഷികൾ മൊഴി നൽകി.
ബിന്ദുവിന്റെ ഭർത്താവ് രാജേഷിനെയാണ് ജില്ലാ സെഷൻസ് കോടതി നാല് വി.ബി സുജയമ്മ കുറ്റക്കാരനെന്നു കണ്ടെത്തിയത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ:ഗിരിജ ബിജു, അഡ്വ:മഞ്ജു മനോഹർ, അഡ്വ.എം.ആർ സജ്നമോൾ എന്നിവർ ഹാജരായി.