ഹോംനേഴ്സിംഗിൻ്റെ മറവിൽ കോട്ടയത്ത് കൊലപാതകം; കുന്നംകുളത്ത് പെൺവാണിഭം; ആസിഡ് കുടിപ്പിച്ചും മർദ്ദിച്ചും മിമിക്രി കലാകാരനായ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ നല്കി കോട്ടയംകാരി; കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി റബർതോട്ടത്തിൽ തള്ളി; പെൺവാണിഭക്കാരി ആലിസിനെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി
സ്വന്തം ലേഖകൻ
കോട്ടയം: ഹോംനേഴ്സിംഗിൻ്റെ മറവിൽ കോട്ടയത്ത് കൊലപാതകം. കുന്നംകുളത്ത് പെൺവാണിഭവും. ആസിഡ് കുടിപ്പിച്ചും മർദ്ദിച്ചും മിമിക്രി കലാകാരനായ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ നല്കിയത് കോട്ടയംകാരിയായ ശ്രീകല. കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി റബർതോട്ടത്തിൽ തള്ളുകയും ചെയ്തു.
കുന്നംകുളം കേന്ദ്രീകരിച്ച് അതുല്യ ഹോംനേഴ്സിംഗ് നടത്തുന്ന ആലീസ് തോമസിനെയാണ് പെൺവാണിഭം നടത്തിയതിന് കോടതി ആറ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.
കോട്ടയം നഗരത്തിൽ ചൂട്ടുവേലിയില്‍ നവീന്‍ ഹോം നഴ്‌സിംഗ് എന്ന സ്‌ഥാപനം നടത്തുന്ന ശ്രീകല ഒമ്പതുവര്‍ഷമായി ലെനീഷുമായി അടുപ്പത്തിലായിരുന്നു. പിന്നീട് തിരുവല്ല സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായി. ഇതു ശ്രീകല അറിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രശ്‌നം തുടങ്ങി. ഇതിന്റെ പ്രതികാരമായി ചങ്ങനാശേരി സ്വദേശിക്കു ക്വട്ടേഷന്‍ നല്‍കി ലെനീഷിന്റെ കൈ അടിച്ചൊടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഖം പ്രാപിച്ചിറങ്ങിയ ലെനീഷ് വീണ്ടും ആ സ്ത്രീയോട് അടുപ്പത്തിലായി. ഇതേത്തുടര്‍ന്നാണ് കൈയ്യും കാലും തല്ലിയൊടിച്ചശേഷം മുഖം വിരൂപമാക്കുവാന്‍ ശ്രീകല 25,000 രൂപക്ക് ക്വട്ടേഷന്‍ നല്കിയത്. ലെനീഷിനെ ശ്രീകല അനുനയത്തില്‍ കോട്ടയത്തേക്ക് വിളിച്ചു വരുത്തി. എസ് എച്ച് മൗണ്ടിലെ ശ്രീകലയുടെ ഹോം നഴ്സിംഗ് സ്ഥാപനത്തിലെത്തിയപ്പോള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അവിടെ കാത്തുനിൽപുണ്ടായിരുന്നു.
സ്ഥാപനത്തില്‍ കയറിയ ഉടനെ ശ്രീകല ലെനീഷുമായി ഉടക്കി. തുടര്‍ന്ന് പുറത്ത് കാത്തു നിന്ന നാലംഗ ക്വട്ടേഷന്‍ സംഘം കയറിവന്ന് ലെനീഷിനെ ഇടിച്ച് താഴെയിടുകയും അവിടെയുണ്ടായിരുന്ന നൈറ്റി കീറി കൈയ്യും കാലും ബന്ധിക്കുകയും ചെയ്തു. ലെനീഷ് വെള്ളം ചോദിച്ചപ്പോൾ ആസിഡ് വായില്‍ ഒഴിച്ചു കൊടുത്തു. അധികം താമസിയാതെ ലെനീഷ് മരിക്കുകയായിരുന്നു.
ലെനീഷ് മരിച്ചുവെന്ന് ഉറപ്പായതോടെ സംഘാംഗങ്ങളില്‍ ഒരാള്‍ തൊട്ടടുത്ത കടയില്‍ ചെന്ന് വലിയൊരു ചണച്ചാക്ക് കൊണ്ടുവരികയും ചെയ്തു. അതിനുശേഷം ശ്രീകലയുടെ സഹായത്തോടെ നാലുപേരും കൂടി മൃതദേഹം ചാക്കിനുള്ളിലാക്കി.
തുടര്‍ന്ന് റോഡിലുണ്ടായിരുന്ന ആപ്പേ ഓട്ടോയില്‍ വാഴക്കുലയാണെന്ന് ധരിപ്പിച്ച് പാമ്പാടി ഭാഗത്തെ റബർ തോട്ടത്തിൽ കൊണ്ടുപോയി തള്ളിയെന്നാണ് കേസ്
സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ ആലീസ് തോമസ് വശീകരിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറേ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 2006ലും 2009 ലും ആലീസിൻ്റെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർക്ക് കാഴ്ചവെച്ചെന്നാണ് കുന്നംകുളം സ്വദേശി ആലീസ് തോമസിനെതിരായ കേസ്
ഓട്ടോ ഡ്രൈവറായ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ ചെറു പനക്കല്‍ വീട്ടില്‍ ഷാജി (47) ‘ക്ക് രണ്ടു വകുപ്പുകളിലായി 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും സഹായി വടക്കേക്കാട് തൊഴിയൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ആലീസി (54) ന് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയടക്കാനുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്.
ആലീസിന്റെ പുതുശ്ശേരിയിലുള്ള വാടക വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ആലീസിന്റെ ഒത്താശയോടും സഹായത്താലും ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് പെണ്‍കുട്ടിക്ക് അമിതമായ രക്തസ്രാവം ഉണ്ടാവുകയും പ്രതികള്‍ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കോടതി ശിക്ഷിച്ച് ഒരു മാസത്തിലേറെ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ ആലീസിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്