പെണ്‍കുട്ടികളെ വിലയ്ക്ക് വെച്ചിരിക്കുന്നത് പോലീസ് സ്റ്റേഷന് മുന്നിൽ;ഒരാൾക്ക് ആയിരം മുതല്‍ അയ്യായിരം വരെ നിരക്ക്;പെണ്‍വാണിഭം നടന്നിരുന്നത് പോലീസ്കാരുടെ ഒത്താശയോടെ; സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി ക്രൈംബ്രാഞ്ച്
സ്വന്തം ലേഖകൻ
ഗ്വാളിയാർ: ഗ്വാളിയാറില്‍ പെണ്‍വാണിഭം നടന്നത് പൊലീസ് സ്റ്റേഷനു മുന്നില്‍. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം അടുത്തുള്ള ഗസ്റ്റ് ഹൗസില്‍ റെയ്ഡ് നടത്തി ഇവിടെ പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റ് സംഘത്തെ റെയ്ഡില്‍ കുടുക്കി.
ഗസ്റ്റ് ഹൗസിന്റെ മാനേജരെയും നാല് പെണ്‍കുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡില്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് ആക്ഷേപകരമായ വസ്തുക്കളും കണ്ടെടുത്തു. അവിടുത്തെ പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാരുടെ ഒത്താശയോടെയാണ് പെണ്‍വാണിഭം നടന്നതെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാടവ് പോലീസ് സ്‌റ്റേഷനു മുന്നിലുള്ള പഥക് ഗസ്റ്റ് ഹൗസില്‍ സെക്‌സ് റാക്കറ്റ് ഉള്ളതായി ഗ്വാളിയാര്‍ എസ്പിക്ക് വിവരം ലഭിച്ചിരുന്നു. പോലീസ് സ്‌റ്റേഷനിലെ തന്നെ ചില പോലീസുകാരുടെ ഒത്താശയിലാണ് ഈ സെക്‌സ് റാക്കറ്റ് നടക്കുന്നതെന്നും ഇവര്‍ മനസ്സിലാക്കി. ഇതിന് പിന്നാലെയാണ് നടപടിയെടുക്കാന്‍ എസ്പി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
പഥക് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന പെണ്‍വാണിഭം പുറത്തുകൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് ഗസ്റ്റ് ഹൗസിലേക്ക് ഉപഭോക്താവെന്ന നിലയില്‍ ഒരു പോലീസുകാരനെ സാധാരണ വേഷത്തില്‍ അയച്ചതായി അഡീഷണല്‍ എസ്.പി. രാജേഷ് ദണ്ഡോതിയ പറഞ്ഞു. ഇവിടെയുള്ള പെണ്‍കുട്ടിയെ ആവശ്യപ്പെട്ടപ്പോള്‍ മാനേജര്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രം കാണിച്ചു. ആയിരം മുതല്‍ അയ്യായിരം വരെയാണ് ഇവരുടെ നിരക്ക്. സ്ഥിരീകരിച്ചതോടെ പോലീസുകാരന്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സിഗ്നല്‍ ലഭിച്ചയുടന്‍ പുറത്തുണ്ടായിരുന്ന ക്രൈംബ്രാഞ്ച് സംഘം പഥക് ഗസ്റ്റ് ഹൗസില്‍ റെയ്ഡ് നടത്തി.
സെക്‌സ് റാക്കറ്റ് നടത്തിയതിന് ഗസ്റ്റ് ഹൗസ് മാനേജരെയും നാല് പെണ്‍കുട്ടികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗസ്റ്റ് ഹൗസില്‍ റെയ്ഡ് നടന്ന വിവരം ലഭിച്ചയുടന്‍ ഗസ്റ്റ് ഹൗസ് ഉടമ ഓടി രക്ഷപ്പെട്ടു. ഗസ്റ്റ് ഹൗസ് ഉടമ തന്നെ പെണ്‍വാണിഭം നടത്തി കിട്ടുന്ന വരുമാനത്തിന്റെ പകുതി തുകയും കൈവശം വച്ചിരുന്നതായും ബാക്കി 50 ശതമാനം പെണ്‍കുട്ടികള്‍ക്കും ഇടനിലക്കാര്‍ക്കും വിതരണം ചെയ്തിരുന്നതായും അറസ്റ്റിലായ മാനേജര്‍ പോലീസിനോട് പറഞ്ഞു.
ഗസ്റ്റ് ഹൗസ് മുറികളില്‍ നിന്ന് നിയമവിരുദ്ധമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ മാനേജരെയും പെണ്‍കുട്ടികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.