ഏഴുവയസ്സുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; ദമ്പതിമാരെ രണ്ടുവർഷം തടവിന് ശിക്ഷിച്ചു

ഏഴുവയസ്സുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; ദമ്പതിമാരെ രണ്ടുവർഷം തടവിന് ശിക്ഷിച്ചു

സ്വന്തം ലേഖകൻ

വടകര:ഏഴുവയസ്സുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ദമ്പതിമാരെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു.

ഓര്‍ക്കാട്ടേരി ചെമ്പ്രയിൽ വാടകക്കെട്ടിടത്തില്‍ താമസിച്ചു വരുകയായിരുന്ന കര്‍ണാടക ബേളൂര്‍ അസ്സന്‍ അസര്‍ട്ടില്‍ വെങ്കടേശന്‍ (45), ഇയാളുടെ ഭാര്യ മഞ്ജു (35)എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ജെ. ശ്രീജ ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രിക്കച്ചവടക്കാരായ ഇരുവരോടൊപ്പം ഏഴുവയസ്സുകാരിയായ നാടോടിക്കുട്ടിയും താമസിച്ചിരുന്നു.

2012 ജനുവരി ഒന്നിനും 2014 ഓഗസ്റ്റ് അഞ്ചിനും ഇടയില്‍ പല ഘട്ടങ്ങളിലായി കുട്ടിയെ പ്രതികള്‍ കൈകൊണ്ടും പട്ടികകൊണ്ടും അടിച്ചുപരിക്കേല്‍പ്പിക്കുകയും മുഖത്തും വയറിനും കാലിലും മറ്റും ഇരുമ്പ്കമ്പി കൊണ്ടും ചട്ടുകം കൊണ്ടും പൊള്ളലേല്‍പ്പിക്കുകയും മറ്റും ചെയ്‌തെന്നാണ് കേസ്.

13 സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്. കുട്ടിയുടെ മൊഴിയും നിര്‍ണായകമായിരുന്നു.