
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ : ഏറ്റുമാനൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന.
ടൺ കണക്കിന് പൂപ്പൽ പിടിച്ച അച്ചാറും , പഴകിയ ചോറും പിടിച്ചെടുത്തു. ശബരിമല സീസണിന്റെ ഭാഗമായാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് ആരംഭിച്ച പരിശോധന രണ്ടു മണിക്കൂർ നീണ്ടു നിന്നു. പഴകിയ ചോറ്, പൊറോട്ട, ബീഫ്, ചിക്കൻ, ഫ്രൈഡ് റൈസ്, പൂപ്പൽ പിടിച്ച അച്ചാറുകൾ, മീൻകറി, മീൻ വറുത്തത്, അവിയൽ, തോരൻ, തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന് സംഘടിപ്പിച്ച പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി.ജോൺ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. ആർ.രാജേഷ്, വിജിത കെ.കെ, പി.പി പ്രജിത , നഗരസഭ ജീവനക്കാരായ ഹരീഷ്കുമാർ, റോബിൻ കുര്യാക്കോസ്, പ്രംകുമാർ, ജോമോൻ തുടങ്ങിയവർ പങ്കെടുത്തു.
പൊതുശുചിത്വ നിലവാരത്തിലും വ്യക്തി ശുചിത്വത്തിലും വീഴ്ച വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പൊതു സ്ഥലത്തെ ഓടകളിലേയ്ക്ക് മലിനജലം തള്ളുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്ത ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് നഗരസഭയുടെ തീരുമാനം.