
സ്വന്തം ലേഖിക
കൂനൂര്‍: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.
അപകടം നടക്കുന്നതിന് 14 സെക്കന്‍ഡ് മുമ്പ് നാട്ടുകാരനായ ഒരാള്‍ ചിത്രീകരിച്ച വീഡിയോ ആണിത്. കോപ്റ്റര്‍ പറന്നുപോകുന്ന ദൃശ്യമാണ് വീഡിയോയില്‍ ആദ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മൂടല്‍മഞ്ഞിലേക്ക് ഹെലികോപ്റ്റര്‍ കടക്കുന്നുത് 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കനത്ത മൂടല്‍ മഞ്ഞിലേക്ക് കോപ്റ്റര്‍ കയറിയ ഉടന്‍ തന്നെ അസ്വാഭാവികമായ ശബ്ദം കേട്ടു. ‘തകര്‍ന്നുവീണോ…” എന്ന് ഒരാള്‍ തമിഴില്‍ ചോദിക്കുന്നുണ്ട്.
ഇതിനു മറുപടിയായി വീണു എന്ന് മറ്റൊരാള്‍ പറയുന്നതും കേള്‍ക്കാം. കോടമഞ്ഞിലേക്ക് കടന്നതിന് ശേഷമുള്ള നാല് സെക്കന്റില്‍ എന്തു സംഭവിച്ചുവെന്നതാണ് വ്യക്തമാകേണ്ടത്.
ജനറല്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ ലഖ്‌വിന്ദര്‍ സിംഗ് ലിഡര്‍, സ്റ്റാഫ് ഓഫീസര്‍ ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്, കോപ്ടര്‍ പൈലറ്റ് വിംഗ് കമാന്‍ഡര്‍ പൃഥ്വീ സിംഗ് ചൗഹാന്‍, സ്ക്വാഡ്രന്‍ ലീഡര്‍ കുല്‍ദീപ് സിംഗ്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍മാരായ റാണാ പ്രതാപ്ദാസ്, എ. ദിലീപ്, ഹവില്‍ദാര്‍ സത്പാല്‍ റായ്, നായക് ഗുര്‍സേവക് സിംഗ്, നായക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായക്മാരായ വിവേക് കുമാര്‍, ബി സായ്തേജ എന്നിവരാണ് മരിച്ചത്.
അതീവ ഗുരുതരാവസ്ഥയിലുള്ള ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍ സിംഗിനെ ബാംഗ്ളൂര്‍ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി.