play-sharp-fill
കോട്ടയത്ത് കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപക ഉരുള്‍പൊട്ടല്‍; രക്ഷയ്‌ക്കായി കര-വ്യോമസേന ജില്ലയിലേക്ക്; സാരംഗ്, എം-17 ഹെലികോപ്‌റ്ററുകളുമായി വ്യോമസേന സജ്ജം; വാഹനങ്ങളില്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

കോട്ടയത്ത് കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപക ഉരുള്‍പൊട്ടല്‍; രക്ഷയ്‌ക്കായി കര-വ്യോമസേന ജില്ലയിലേക്ക്; സാരംഗ്, എം-17 ഹെലികോപ്‌റ്ററുകളുമായി വ്യോമസേന സജ്ജം; വാഹനങ്ങളില്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

സ്വന്തം ലേഖിക

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടലും നാശനഷ്‌ടവുമുണ്ടായ കോട്ടയം ജില്ലയില്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം.


ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ സാരംഗ്, എം-17 ഹെലികോപ്‌റ്ററുകളുമായി വ്യോമസേന സജ്ജമായിട്ടുണ്ട്. മേജര്‍ അബിന്‍ പൗളിന്റെ നേതൃത്വത്തില്‍ കരസേനാംഗങ്ങള്‍ കോട്ടയം കാഞ്ഞിരപ്പള‌ളിയിലേക്ക് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും സൈനിക സഹായത്തിന് പുറപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ സതേണ്‍ എയര്‍ കമാന്റിന്റെ എല്ലാ ബേസുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂളൂര്‍ എയര്‍ബേസില്‍ നിന്ന് കൂടുതല്‍ സഹായവും ലഭിക്കുമെന്നാണ് വിവരം.
വായുസേന ഉദ്യോഗസ്ഥരുമായി സംസ്ഥാന സ‌ര്‍ക്കാര്‍ ച‌ര്‍ച്ച നടത്തി സഹായം വേണ്ട പ്രദേശങ്ങളെക്കുറിച്ച്‌ വൈകാതെ തീരുമാനമെടുക്കും.

അതേസമയം മീനച്ചിലാര്‍ കരകവിഞ്ഞതോടെ ഈരാറ്റുപേട്ട പട്ടണത്തിലേക്ക് വെള‌ളം കയറിത്തുടങ്ങി. കൂട്ടിക്കല്‍ പ്ലാരപ്പള‌ളിയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടിയത്.

ഇതിന് പുറമേ മുണ്ടക്കയം, പൊന്‍കുന്നം, കാഞ്ഞിരപ്പള‌ളി പട്ടണങ്ങളിലും വെള‌ളംകയറി. കൂട്ടിക്കലില്‍ 13 പേരെ ഉരുള്‍പൊട്ടലില്‍ കാണാതായി. ഇതില്‍ മൂന്നുപേ‌ര്‍ മരിച്ചതായി വിവരം ലഭിച്ചു. കാണാതായവരില്‍ ആറ് പേര്‍ ഒരുകുടുംബത്തിലെ അംഗങ്ങളാണ്.

മഴ പെയ്‌ത് മണ്ണ് കുതിര്‍ന്നിരിക്കുന്നതിനാല്‍ മിക്കയിടങ്ങളിലും മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ട്. പൂഞ്ഞാ‌ര്‍ മുന്‍ എംഎല്‍എയായ പി.സി ജോര്‍ജിന്റെ വീട്ടിലും വെള‌ളം കയറി. കനത്ത മഴ തുടരുന്നതിനാല്‍ വാഹനങ്ങളുമായി ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കളക്‌ടര്‍ അറിയിച്ചു.