പാലായിൽ വ്യാജ വാറ്റു കേന്ദ്രത്തിൽ പൊലീസ് റെയിഡ്: വാറ്റുചാരായ നിർമ്മാണത്തിനിടെ ഒരാൾ പിടിയിൽ; രണ്ടു പേർ ഓടിരക്ഷപെട്ടു

Spread the love

തേർഡ് ഐ ബ്യൂറോ

പാലാ : വിജനമായ തോട്ടിൻകരയിൽ വ്യാജ വാറ്റുമായി തമ്പടിച്ചിരുന്ന സംഘത്തെ പൊലീസ് പിടികൂടി. പാലാ ഇടപ്പാടിയിലെ വിജനമായ മീനാറാ തോടിന്റെ കരയിൽ വാറ്റുചാരായ നിർമ്മാണം നടത്തിയ ഒരാളെയാണ് പൊലീസ് പിടികൂടിയത്. സംഘത്തിലെ രണ്ടു പേർ പൊലീസിനെക്കണ്ട് ഓടിരക്ഷപെട്ടു.

ഇടപ്പാടി പുളിമൂട്ടിൽ ദേവസ്യാ മകൻ ജോർജ്ജ് (57) ആണ് പാലാ പൊലീസിന്റെ പിടിയിലായത്, ഒപ്പമുണ്ടായിരുന്ന ആമയെന്നു വിളിക്കുന്ന ജോബിൻ ജോസഫ്, തോമസ്സുകുട്ടി എന്നിവർ പൊലീസിനെ കണ്ട് തോടു കടന്ന് രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്തലത്തുനിന്നും 30 ലിറ്ററോളം വാഷും ഗ്യാസ് സിലിണ്ടർ ഉൾപ്പടെയുളള മറ്റ് വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ഈ മേഖലയിൽ വ്യാപകമായ കഞ്ചാവ് വില്പന നടക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് വാറ്റു സംഘം പിടിയിലിയത്.

രക്ഷപെട്ട ജോബിനും തോമസ്സുകുട്ടിയും വിവിധ സ്റ്റേഷനുകളിൽ പ്രതികളാണ്, എസ് ഐ ഷാജി സെബാസ്റ്റ്യൻ, എ എസ് ഐ ബിജു കെ തോമസ്സ് എസ്സ് സി പി ഒ, ഷെറിൻ സ്റ്റീഫൻ, റെനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.