മുട്ടപൊരിക്കുന്നതിനിടെ വിറകടുപ്പിൽ നിന്ന് തീപർടന്ന് കത്തി: ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു

മുട്ടപൊരിക്കുന്നതിനിടെ വിറകടുപ്പിൽ നിന്ന് തീപർടന്ന് കത്തി: ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു

സ്വന്തം ലേഖകൻ

കൊടുവായൂർ: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പിൽ നിന്ന് തീപർടന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കൊടുവായൂർ കാക്കയൂർ ചേരിങ്കൽ വീട്ടിൽ കണ്ണന്റെയും രതിയുടെയും മകൾ വർഷയാണ് (17) മരിച്ചത്. പ്ലസ്ടു വിദ്യാർഥിനിയാണ് വർഷ.

ഈമാസം രണ്ടാം തീയതിയായിരുന്നു സംഭവം. പരീക്ഷയ്ക്ക് പോകുന്നതിനു മുന്നോടിയായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്ന അപകടം. അടുപ്പിലെ ഓലയിലും ചുള്ളിക്കമ്പിലും മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചതോടെ ഇത് ആളിപടർന്ന് മുടിയിലും വസ്ത്രത്തിലും പിന്നീട് ശരീരത്തിലേക്കും വ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിളികേട്ട് അച്ഛൻ ഓടി എത്തിയിരുന്നു എങ്കിലും അപ്പോഴേക്കും വർഷക്ക് ​ഗുരുതരമായി പൊള്ളലേറ്റു കഴിഞ്ഞിരുന്നു. പെട്ടന്നു തന്നെ വെള്ളമെടുത്ത് ഒഴിച്ച് രക്ഷാപ്രവർത്തനം നടത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

വർഷക്ക് 65 ശതമാനം പൊള്ളലേറ്റതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് വിദഗ്ധചികിത്സയ്ക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ ഐ.സി.യു. കിടക്ക ഒഴിവില്ലാത്തതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുലക്ഷത്തിലേറെ രൂപ ചെലവുവരുന്ന ചികിത്സയുടെ അഡ്വാൻസായി 2.5 ലക്ഷം രൂപ അടയ്ക്കാൻ സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടു.

ഇതിനു കഴിയാതെ വന്നതോടെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വർഷ മരിക്കുകയായിരുന്നു. അച്ഛൻ കണ്ണൻ പാലക്കാട്ട് ഓട്ടോഡ്രൈവറും അമ്മ രതി പുതുനഗരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.

പുതുനഗരം പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുംശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സഹോദരങ്ങൾ: വിഷ്ണു, ജിഷ്ണു.