video
play-sharp-fill

കോവിഡ് മൂന്നാം തരംഗം: സെപ്റ്റംബറോടെ രാജ്യത്ത് 2 ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണം; ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യം ഉണ്ടാകണം; 7 ലക്ഷം നോൺ ഐ.സി.യു കിടക്കകൾ, 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവ സജ്ജമാക്കണമെന്ന് നീതി ആയോ​ഗിന്റെ മുന്നറിയിപ്പ്

കോവിഡ് മൂന്നാം തരംഗം: സെപ്റ്റംബറോടെ രാജ്യത്ത് 2 ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണം; ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യം ഉണ്ടാകണം; 7 ലക്ഷം നോൺ ഐ.സി.യു കിടക്കകൾ, 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവ സജ്ജമാക്കണമെന്ന് നീതി ആയോ​ഗിന്റെ മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്നിൽക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്നും നീതി ആയോഗ് മുന്നറിയിപ്പ് നൽകി.

മൂന്നാം തരംഗം ഉണ്ടായാൽ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യവും വേണമെന്നാണ് നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് ലക്ഷം നോൺ ഐ.സി.യു കിടക്കകൾ (ഇതിൽ ഓക്‌സിജൻ സൗകര്യമുള്ള അഞ്ച് ലക്ഷം), 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവയും സജ്ജീകരിക്കണമെന്നാണ് മുന്നറിയിപ്പ്.