
സ്വന്തം ലേഖകൻ
പാലാ: യാത്രക്കാരെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്തി പൊലീസിനെ ഏൽപ്പിച്ച് പാലാ സൈന്റ്‌റ് ജൂഡ് ടാസ്‌ക് ഫോഴ്‌സ്.
ഈ മാസം എട്ടാം തീയതി രാത്രി 8മണിക്ക് പാലാ മുന്നാനി ഐ.എം.എ ജംഗ്ഷനിൽ വച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയവാഹനം. പാലാ സൈന്റ്‌റ് ജൂഡ് ഇലെക്ട്രിക്കൽസ് ഉടമ ബിജു മാത്യൂസ്‌ന്റെ നേതൃത്വത്തിൽ രൂപികരിച്ച പാലാ ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 10 ദിവസമായി പാലാ പൊലീസിന്റെ സഹകരണത്തോടും കൂടി കോട്ടയം ജില്ലകേന്ദ്രികരിച്ചു നടത്തിയ അനേഷണത്തിൽ ടാസ്‌ക് ഫോഴ്‌സ് അങ്കമായ റ്റിബിൻ കുന്നപ്പള്ളിൽ വാഹനം കണ്ടത്തി.
തുടർന്നു, പൊലീസിൽ വിവരം അറിയ്ക്കുകയായിരുന്നു. കെഎൽ 04 എക്‌സ് 1011 എന്നാ നീല മാരുതി ആൾട്ടോ കാർ
പെയിന്റ് അടിച്ചു രൂപമാറ്റം വരുത്തികൊണ്ടിരിക്കെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികൂടിയായ റ്റിബിനും സങ്കവും വാഹനം കണ്ടത്തിയത്.
അപകടത്തിൽ സാരമായി പരുക്ക് പറ്റിയ ദീപക് കുര്യക്കോസ് അപകടനില തരണം ചെയ്തു സുഖം പ്രാപിച്ചു വരുന്നു. പാലായിൽ അടുത്തകാലത്ത് വാഹനം ഇടിച്ചിട്ട് നിറുത്താതെ പോകുന്നത് പതിവാകുന്നുണ്ട്.
വാഹനം കണ്ടെത്തി നിർണായകമായ വിവരം നൽകിയ റ്റിബിൻ കുന്നപ്പള്ളിയെ മാണി സി കാപ്പൻ എം.എൽ.എയും സൈന്റ്‌റ് ജൂഡ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി ജോസും ചേർന്ന് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ചേർന്ന യോഗത്തിൽ കൊട്ടാരമാറ്റം ജംങ്ഷനിൽ പോലീസിനു സഹായകമായ രീതിയിൽ സിസിടിവി ക്യാമറ സ്ഥാപിക്കുംമെന്ന് പാലാ നിയോജക മണ്ഡലം യൂത്ത്‌ക്കോൺഗ്രസ്സ് കമ്മറ്റിയും സൈന്റ്‌റ് ജൂഡ് ടാസ്‌ക് ഫോഴ്സും ചേർന്ന് തീരുമാനം എടുത്തതായി പ്രഖ്യാപിച്ചു.