ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാർത്ഥിയ്ക്ക് പാർട്ടി ഗ്രാമത്തിൽ കല്യാണം: സ്ഥാനാർത്ഥിയും കാമുകനും വിവാഹം കഴിച്ചത് പൊലീസ് സ്റ്റേഷനിൽ ഹാജരായ ശേഷം

Spread the love

തേർഡ് ഐ ബ്യൂറോ

കാസര്‍കോട് : തദേശ തിരഞ്ഞെടുപ്പിൻ്റെ മലബാർ മേഖലയിലെ വോട്ടെടുപ്പിനുള്ള അന്തിമ ഒരുക്കങ്ങൾക്കിടെ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാട് വിട്ട ബി ജെ പി സ്ഥാനാർത്ഥി സി.പി.എം പാർട്ടി ഗ്രാമത്തിൽ എത്തി വിവാഹിതയായതായി റിപ്പോർട്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്​ പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ ബി.ജെ.പി വനിത സ്ഥാനാര്‍ഥി കാസര്‍കോട് ബേഡകത്തെ സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ എത്തി കാമുകനെ വിവാഹം കഴിച്ചതായാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച്‌ വീടുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ഭര്‍ത്താവ്​ മാലൂര്‍ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ബേഡഡുക്ക സി.പി.എം കോട്ടയിലെ അരിച്ചെപ്പ്‌ സ്വദേശിക്കൊപ്പമാണ്​ സ്ഥാനാര്‍ഥി ഒളിച്ചോടിയത്. കാമുകന്റെ കുടുംബം ഉറച്ച സി.പി.എമ്മുകാരാണ്.

അമ്മ പാര്‍ട്ടി അംഗമാണ്​. ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും പൊലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാകുയായിരുന്നു.

തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് സ്ഥാനാര്‍ഥി വന്നത്. ഇവിടെ നിന്നാണു കാമുകനൊപ്പം നാടകീയമായി കടന്നുകളഞ്ഞത്.സ്ഥാനാര്‍ഥിയുടെ തിരോധാനം സംബന്ധിച്ച്‌ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടെയാണ് യുവതി ബേഡകത്തെ സി.പി.എം കോട്ടയില്‍ എത്തിയ വിവരം കിട്ടിയത്.