
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് കാലത്ത് കൂട്ട പ്രാർത്ഥനകൾ ഇല്ലാതായതോടെ ഗതികെട്ട പാസ്റ്റർ മകളുടെ പ്രായമുള്ള യുവതിയെയും, ഇവരുടെ സ്വർണ്ണാഭരണവും പണവുമായി മുങ്ങി. കറുകച്ചാലിൽ നടന്ന തട്ടിപ്പ് പുറത്തു വന്നത് പൊലീസിൽ പരാതി എത്തുകയും, അന്വേഷണം മുറുകുകയും ചെയ്തതിനു പിന്നാലെ.
വീട്ടുകാർക്കായി ഒരു കത്ത് കൂടി എഴുതി വെച്ചിട്ടാണ് പാസ്റ്റർ മുങ്ങിയത്.’ഞാൻ രണ്ട് മാസത്തേക്ക് ഒരു തീർഥാടനത്തിലാണ്.എന്നെ അന്വേഷിക്കേണ്ട,ഫോണിലും വിളിക്കേണ്ട’-എന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. വിവാഹിതർ ആയ രണ്ട് മക്കൾ പാസ്റ്റർക്കുണ്ട്. ഭാര്യ വിദേശത്താണ്.57കാരനായ പാസ്റ്റർ മകളുടെ പ്രായമുള്ള യുവതിക്കൊപ്പമാണ് പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസങ്ങൾക്കു മുന്പ് കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഴൂർ കാനത്തിനു സമീപം കാണാതായ പാസ്റ്ററുടെ തിരോധാനം സംബന്ധിച്ചു അന്വേഷണം നടത്തിയയ പൊലീസിനാണ് കത്തും, പിന്നാലെ തട്ടിക്കൊണ്ടു പോകൽ ഒളിച്ചോട്ടവും സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. എന്നാൽ കത്ത് കിട്ടിയെങ്കിലും ബന്ധുക്കൾ പാസ്റ്ററിനായി തിരച്ചിൽ ആരംഭിച്ചു. പാസ്റ്ററെ കാണാനില്ലെന്ന് പറഞ്ഞ് കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതിയും നൽകി.
ബന്ധുക്കളുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണവും ആരംഭിച്ചു.തുടർന്ന് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പാസ്റ്റർ മുണ്ടക്കയത്ത് എത്തിയതായി വിവരം ലഭിച്ചു.ഇതോടെ കറുകച്ചാൽ പൊലീസ് മുണ്ടക്കയം പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു.ഇതോടെ സിസി ടിവി ക്യാമറകൾ പരിശോധനയും ആരംഭിച്ചു.
ഇതിനിടെയാണ് മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ ഒരു യുവതിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്.തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പാസ്റ്റർ യുവതിയെ ഒപ്പം കൂട്ടി മുങ്ങിയതാണെന്ന് വ്യക്തമായി. ടാപ്പിംഗ് തൊഴിലാളി കൂടി ആയിരുന്ന പാസ്റ്റർ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് ഫോൺ ഉപയോഗത്തിലൂടെ ആയിരുന്നു.ടാപ്പിംഗ് സമയത്തും ഇയർ ഫോൺ ചെവിയിൽ വെച്ച് യുവതിയുമായി സംസാരത്തിലായിരുന്നു.
ആരെങ്കിലും അരികിൽ എത്തിയാൽ ഫോണിലൂടെ പ്രാർത്ഥന കേൾക്കുകയാണെന്ന് ആണ് പാസ്റ്റർ പറഞ്ഞിരുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ പാസ്റ്റർ ഇതിലൂടെയാണ് യുവതിയെ പരിചയപ്പെടുന്നത്.പിന്നീട് ഇരുവരും നമ്പർ കൈമാറുകയും ഫോൺ വിളിയിലൂടെ യുവതിയുമായുള്ള പാസ്റ്ററുടെ ബന്ധം വളരുകയുമായിരുന്നു.യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മെബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നിരന്തരമായി ഫോണിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയത്.ഇരുവർക്കും വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ വീട്ടിൽ നിന്നും ആഭരണവും പണവും മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്.