
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനന്ത്രിയോടൊപ്പം സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം. സ്വതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ചടങ്ങിനെത്തുന്നവർക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സമ്പർക്കം ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാലാണ് നിർദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
14 ദിവസമാണ് നിരീക്ഷണ കാലാവധി. ഈ കാലയളവിൽ ആരുമായും സമ്പർക്കമില്ലാതെ വേണം ഈ കാലയളവിൽ കഴിയാൻ. വീട്ടുകാരുമായി പോലും സമ്പർക്കം ഇല്ലാതെ ഒരു മുറിയിൽ അടച്ചിരിക്കനാണ് നിർദേശം നൽകിയിരിക്കുന്നത്.
എതെങ്കിലും ആവശ്യത്തിന് ഡോക്ടറെ കാണണമെങ്കിൽ സർക്കാരിന്റെ സഞ്ജീവനി പദ്ധതിയിലൂടെ ടെലിഫോൺ വഴി സേവനം തേടാം. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് മുൻകൂർ നിരീക്ഷണം നിർബന്ധമാക്കിയതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.
ചെങ്കോട്ടയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് പങ്കെടുക്കുക. ഇവരുടെ കൂടി സുരക്ഷ മുൻനിർത്തിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു നടപടി.