മാണിയെ ഉപദ്രവിച്ചത് എല്‍ഡിഎഫ്; ധാരണകൾ പാലിച്ചാല്‍ ജോസ് വിഭാഗത്തിന് യുഡിഎഫിലേക്ക് മടങ്ങിവരാം: ബെന്നി ബെഹനാന്‍
സ്വന്തം ലേഖകൻ
കോട്ടയം: കെഎം മാണിയെ ഉപദ്രവിച്ചത് എൽഡിഎഫ് ആണെന്നും, എന്നും കൂടെ നിൽക്കാനെ യുഡിഎഫ് ശ്രമിച്ചിട്ടുള്ളു എന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ അംഗീകരിച്ച് ഭരണം പി.ജെ ജോസഫ് വിഭാഗത്തിന് കൈമാറിയാല്‍ ജോസ് കെ. മാണി വിഭാഗത്തിന് മുന്നണിയിലേക്ക് തിരിച്ചുവരാമെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേർത്തു.
മുന്നണി നിർദേശിച്ച കരാര്‍ പാലിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്ക് യുഡിഎഫില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. മുന്നണിയിൽ തുടരുന്നതിന് വേണ്ടിയുള്ള അര്‍ഹതയുണ്ടെന്ന് തെളിയിക്കേണ്ടത് അവർ തന്നെയാണ്. കരാര്‍ നടപ്പിലാക്കിയാല്‍ അവരെ തിരിച്ചെടുക്കുന്നതില്‍ തടസമില്ല. ഇക്കാര്യം പി.ജെ.ജോസഫ് ഉള്‍പ്പെടെ വ്യക്തമാക്കിയതാണ് -ബെന്നി ബെഹനാന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എം.മാണിയെ യുഡിഎഫ് അറുത്തുമാറ്റിയിട്ടില്ലെന്നും അദ്ദേഹത്തെ അന്നും ഇന്നും ബഹുമാനത്തോടെയാണ് കാണുന്നതെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം യുഡിഎഫിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. ഇടതുപക്ഷത്തിന് എതിരായ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും ബെന്നി ബെഹന്നാൻ കൂട്ടിച്ചേർത്തു.