തേർഡ് ഐ ബ്യൂറോ
കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ വെള്ളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് ചാന്നാനിക്കാട് പൂവൻതുരുത്ത് കാലായിൽ വീട്ടിൽ ലൈവിയുടെയും മഞ്ജുവിന്റെയും മകനായ ഗൗതം ലൈവി(21)യാണ് പൂവത്തുമ്മൂട് മീനച്ചിലാറ്റിൽ വീണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അച്ഛന്റെ പാഴ്‌സൽ സർവീസ് സ്ഥാപനത്തിൽ നിന്നും ഇറഞ്ഞാൽ ഭാഗത്തേയ്ക്കു ബൈക്കിൽ എത്തിയിരുന്നു ഗൗതം. സുഹൃത്തായ അനന്തനൊപ്പമാണ് ഗൗതം ഇവിടെ എത്തിയത്. തുടർന്നു ഇരുവരും ചേർന്നു മീനച്ചിലാറ്റിൽ നീന്താൻ ഇറങ്ങുകയായിരുന്നു. ആറ്റിൽ നീന്തുന്നതിനിടെ ഗൗതമിനെ കാണാതാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു അനന്തൻ കരയിലെത്തി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു മണർകാട് പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു അഗ്നിരക്ഷാ സേനാ അധികൃതർ എത്തി പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. മൂന്നര മുതൽ ആറര വരെയുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറയിലേയ്ക്കു മാറ്റി. സംഭവം അറിഞ്ഞ് ഗൗതമിന്റെ ബന്ധുക്കൾ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ എംഡി സെമിനാരി സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ച ഇതേ കടവിൽ തന്നെയാണ് വ്യാഴാഴ്ച വൈകിട്ട് വിദ്യാർത്ഥിയെ വീണു കാണാതായിരിക്കുന്നത്. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി.യിലെ പ്ലസ്ടു വിദ്യാർത്ഥികളായിരുന്ന കൈതേപ്പാലം സ്വദേശി അശ്വിൻ (17), ചിങ്ങവനം സ്വദേശി അലൻ (17), മീനടം സ്വദേശി ഷിബിൻ (17) എന്നിവരാണ് കഴിഞ്ഞ നവംബറിൽ പൂവത്തുമ്മൂട് തൂക്ക് പാലത്തിനു സമീപമുണ്ടായ അപകടത്തിൽ കഴിഞ്ഞ നവംബറിൽ മരിച്ചത്.
ഇതേ സ്ഥലത്തു കുളിക്കാനിറങ്ങിയ 21 കാരനെയാണ് ഇപ്പോൾ കാണാതായത് എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ചാന്നാനിക്കാട് എസ്.എൻ കോളേജിൽ ബികോം കോഴ്‌സ് പൂർത്തിയാക്കിയ ശേഷം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഡേറ്റാ എൻട്രി കോഴ്‌സ് പഠിക്കുകയാണ് കാണാതായ ഗൗതം. ഇയാൾ പനച്ചിക്കാട് നിന്ന് എങ്ങിനെയാണ് ഇവിടെ എത്തിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.