
സ്വന്തം ലേഖകൻ
കോതമംഗലം: പുന്നേക്കാടിന് സമീപം ചേലമലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ജനവാസ കേന്ദ്രത്തിനോടടുത്താണ് ആനകൾ ഇറങ്ങിയത് . ദിവസേനയെന്നോണം ആനയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . അഞ്ച് പിടിയാനകളും ഒരു കുഞ്ഞും അടങ്ങിയ സംഘമാണ് എത്തിയിരിക്കുന്നതെന്ന് ഫോറസ്‌ററ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം മേഖലയിൽ ആനകളുടെ സാന്നിധ്യം ഉണ്ടായിരുന്നു . വൈകിട്ടോടെ വനപാലകരുടെ നേതൃത്വത്തിൽ മൂന്ന് ആനകളെ പുഴകടത്തിവിട്ടു. എസ്. വളവ് ഭാഗത്ത് വെള്ളിയാഴ്ച രാത്രി രണ്ട് പുരയിടങ്ങളിൽ കാട്ടാനകൾ ഇറങ്ങി വ്യാപക കൃഷിനാശം വരുത്തിവെച്ചു . അടിവാരത്തെ സ്വകാര്യ റിസോർട്ടിന് സമീപം കണ്ടെത്തിയ ആനകളെ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റർ എം.എം. ബഷീറിന്റെ നേതൃത്വത്തിൽ വനപാലകരും വാച്ചർമാരും ചേർന്ന് പടക്കം എറിഞ്ഞാണ് ഓടിച്ചത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരിയാർ നീന്തി ഭൂതത്താൻകെട്ട്-കൂട്ടിക്കൽ ഭാഗത്തേക്ക് പോയ ആനകൾ രാത്രിയിൽ വീണ്ടും എത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് അധികൃതർ സ്ഥലത്ത് നൈറ്റ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട് .