play-sharp-fill
കുട്ടികൾക്ക് ഇനി കളിക്കാലം: വർഷങ്ങൾക്ക് ശേഷം നാഗമ്പടത്തെ നഗരസഭ പാർക്കിൽ കുട്ടികൾക്ക് കളിക്കാം: ഡിസംബർ 24 ന് പാർക്ക് ജനങ്ങൾക്ക് തുറന്നു കൊടുക്കും

കുട്ടികൾക്ക് ഇനി കളിക്കാലം: വർഷങ്ങൾക്ക് ശേഷം നാഗമ്പടത്തെ നഗരസഭ പാർക്കിൽ കുട്ടികൾക്ക് കളിക്കാം: ഡിസംബർ 24 ന് പാർക്ക് ജനങ്ങൾക്ക് തുറന്നു കൊടുക്കും

സ്വന്തം ലേഖകൻ

കോട്ടയം: നാലു വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിലെ നഗരസഭ ജൂബിലി പാർക്ക് ഡിസംബർ 24ന് പൊതുജനങ്ങൾക്കായി തുറക്കും. 24 ന് വൈകിട്ട് അഞ്ചിന് ചേരുന്ന യോഗത്തിൽ മന്ത്രി എ.സി മൊയ്തീൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.


ആകെ 2.07 കോടി രൂപ ചിലവിട്ടാണ് പാർക്ക് നവീകരണം നടത്തിയത്.  ഇതിൽ 1.62 കോടി രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും 45 ലക്ഷം രൂപ മുനിസിപ്പാലിറ്റിയുടെ വിഹിതവുമാണ്.  പ്രശസ്ത ശില്പി ഡോ.രാധാകൃഷ്ണന്റെ 3 കോടി രൂപ വിലമതിക്കുന്ന ശില്പങ്ങളും ഉൾപ്പെടെ ആറ് കോടി 12 ലക്ഷം രൂപ ചിലവഴിച്ചാണ് പാർക്ക് നവീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദർശകർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുട്ടികൾക്കുള്ള വിനോദോപാധികൾ, നടപ്പാത, പുൽത്തകടി, ശുചിമുറികൾ, വൈദ്യുതി വിളക്കുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള പാർക്കിന് പുതിയ പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ശിൽപ്പി കെ.എസ്. രാധാകൃഷ്ണൻ നിർമിച്ച ശിൽപ്പങ്ങൾ പാർക്കിന്റെ സവിശേഷതയാണ്. മൂന്നു കോടി രൂപ ചിലവു വരുന്ന ശിൽപ്പങ്ങൾ സൗജന്യമായാണ് അദ്ദേഹം നിർമിച്ചു നൽകിയത്.

 പാർക്ക് തുറക്കുന്നതിനോടനുബന്ധിച്ച്  പുതുവർഷ ദിനം വരെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ പങ്കാളിത്തവും ഫെസ്റ്റിവലിലുണ്ടാകും.

യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, കൗൺസിലർ സാബു പുളിമൂട്ടിൽ, എ.ഡി.സി ജനറൽ ജി. അനീസ്, മറ്റ് ഉദ്യോഗസ്ഥർ, കോട്ടയം അഗ്രി ഹോർട്ടികൾച്ചർ  സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.