play-sharp-fill
സരിതയെ കസേരയിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചു: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു;  സംഭവം പാലായ്ക്കു സമീപം കിടങ്ങൂരിൽ

സരിതയെ കസേരയിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചു: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; സംഭവം പാലായ്ക്കു സമീപം കിടങ്ങൂരിൽ

ക്രൈം ഡെസ്ക്

പാലാ: ഭർത്താവ് കസേരയിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീ വെച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്ന യുവതി കൊല്ലപ്പെട്ടു.

ഏഴു ദിവസത്തോളമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയാണ് ഞായറാഴ്ച മരിച്ചത്. തലപ്പുലം വെട്ടിത്തറയിൽ ശശീന്ദ്രന്റെ മകൾ സരിതയാണ് മരിച്ചത്. സംഭവത്തിൽ ഇവർക്കൊപ്പം പൊള്ളലേറ്റ ഭർത്താവ് രാജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. സരിതയുടെ ബന്ധുക്കളുടെ പരാതിയിൽ രാജേഷിനെതിരെ കിടങ്ങൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡിസംബർ എട്ടിനാണ് കിടങ്ങൂർ ചേർപ്പുങ്കലിന് സമീപം വാടകവീട്ടിൽ വച്ച് ദമ്പതികൾക്ക് പൊള്ളലേറ്റത്.  സംഭവത്തെത്തുടർന്ന് സരിതയുടെ പിതാവ് ശശീന്ദ്രൻ രാജേഷിനെതിരെ കൊലപാതകശ്രമം ആരോപിച്ച് കിടങ്ങൂർ പോലീസിൽ പരാതി നൽകിയിരുന്നു. 2007-ലാണ് സരിതയും രാജേഷും വിവാഹിതരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിന് ശേഷം പണവും സരിതയുടെ പേരിലുള്ള ഭൂമി കൈമാറ്റം ചെയ്യണമെന്നുമാവശ്യപ്പെട്ട്   നിരന്തരമായി രാജേഷ് പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. രാജേഷിന്റെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയായിരുന്നു നിരന്തരം മർദനം അരങ്ങേറിയിരുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

സംഭവദിവസം വാക്ക്തർക്കത്തെത്തുടർന്ന് രാജേഷ് സരിതയെ ക്രൂരമായി മർദ്ദിച്ച ശേഷം കസേരയിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും ആരോപിക്കുന്നു. ഇവർക്ക് എട്ടും പത്തും വയസ്സുള്ള രണ്ട് മക്കളുണ്ട്. രാജേഷിനെതിരെ ഭർത്തൃപീഡനത്തിന് കേസെടുത്തതായി കിടങ്ങൂർ സിഐ സിബി തോമസ് പറഞ്ഞു. സരിത മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.