
കപ്പടിച്ചത് അർജന്റീന; കോളടിച്ചത് ബവ്കോയ്ക്ക്; വിറ്റഴിച്ചത് 50 കോടി രൂപയുടെ മദ്യം; ഫൈനല്‍ സമ്മര്‍ദം അകറ്റാന്‍ മാത്രം 20 കോടിയുടെ അധിക വില്‍പ്പന; ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് മലപ്പുറത്ത്
തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ ദിനം ഫുട്ബോള്‍ ‘ലഹരി’യില്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്പ്പറേഷന്. ഫൈനല്‍ ദിവസം ബെവ്കോ വിറ്റഴിച്ചത് 50 കോടി രൂപയുടെ മദ്യം. 49 കോടി 88 ലക്ഷം രൂപയുടെ മദ്യമാണ് ഒറ്റദിവസം കൊണ്ട് വിറ്റഴിച്ചത്.
സാധാരണ ഞായറാഴ്ച്ചകളില്‍ 30 കോടിയാണ് ശരാശരി വില്‍പ്പന. ഫൈനല്‍ സമ്മര്‍ദം അകറ്റാന്‍ മാത്രം 20 കോടിയോളം രൂപ അധികം ചെലവഴിച്ചു. അന്തിമ കണക്ക് ബെവറേജസ് കോര്പ്പറേഷന് പുറത്ത് വിട്ടിട്ടില്ല.
ഉത്രാടത്തിനാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യം വിറ്റഴിച്ചത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്റേജസ് കോര്പറേഷന് വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടിയുടെ മദ്യമായിരുന്നു വിറ്റത്. രണ്ട് വര്‍ഷത്തിന് ശേഷം ഓണം ആഘോഷിക്കുമ്പോള്‍ 32 കോടി രൂപയുടെ അധികവരുമാനമാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഓണം സീസണിലെ മൊത്തം വിപണനത്തിലും ഇക്കുറി വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തില്‍ 624 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ആശ്രാമം ബീവറേജ് ഔട്ട്ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ആശ്രാമം അടക്കം നാല് ഔട്ട്ലെറ്റില് ഒരു കോടിയിലേറെ രൂപയുടെ വ്യാപാരം നടന്നു. ഇതിന് പുറമേ ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ക്ഷന്, പയ്യന്നൂര്‍ എന്നിവിടങ്ങളിലും കോടി രൂപയ്ക്ക് മുകളില്‍ കച്ചവടം നടന്നിട്ടുണ്ട്.
പൂരാട ദിനത്തില്‍ 104 കോടി രൂപയുടെ മദ്യം ബെവ്കോയിലൂടെ വിറ്റഴിച്ചു. ബെവ്കോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദിവസത്തെ മദ്യ വില്‍പ്പന 100 കോടി കടക്കുന്നത്. കഴിഞ്ഞ വര്‍ഷം പൂരാട ദിനത്തില്‍ 78 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ബമ്പര്‍ മദ്യ വില്‍പ്പനയാണ് നടന്നത്.