കഴുത്തിൽ കത്തിവെച്ച് 25000 രൂപ തട്ടിയെടുത്തു ; പ്രതിയെ പിടികൂടി പോലീസ്

Spread the love

ചാലക്കുടി : പോട്ടയില്‍ കത്തികാട്ടി കാറില്‍നിന്ന് പണം തട്ടിയ കേസില്‍ പ്രതിയെ പൊലീസ് കൈയോടെ പിടികൂടി. പോട്ട സ്വദേശി തോട്ടപറമ്ബൻ ബൈജുവിനെയാണ് (49) ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പശുവിനെ വിറ്റുകിട്ടിയ പണവുമായി കാറില്‍വന്ന പോട്ട സ്വദേശിയായ പീതാംബരന്റെ പണമാണ് ഇയാള്‍ തട്ടിയെടുത്തത്.

പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങിക്കുന്നതിനായി ചാലക്കുടി പോട്ട ഫ്ലൈ ഓവറിനടുത്ത് കാർ പാർക്ക് ചെയ്ത സമയം ഇയാള്‍ പെട്ടെന്ന് കാറിനുള്ളിലേക്ക് അതിക്രമിച്ച്‌ കടന്ന് പീതാംബരന്റെ കഴുത്തില്‍ കത്തിവെച്ച്‌ അനങ്ങിപ്പോയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കാറിന്റെ ഡാഷ് ബോർഡ് പൊട്ടിച്ച്‌ അതിനകത്ത് പശുവിനെ വിറ്റ വകയില്‍ സൂക്ഷിച്ചിരുന്ന 25,500 രൂപ കവർച്ച ചെയ്യുകയായിരുന്നു. ചാലക്കുടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, ഇ.ആർ. സിജു മോൻ, ജോഫി ജോസ്, ഉണ്ണികൃഷ്ണൻ, സീനിയർ സിവില്‍ പൊലീസ് ഓഫിസർ ബൈജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

ബൈജുവിന്റെ പേരില്‍ ചാലക്കുടിയില്‍ 2003, 2006 വർഷങ്ങളില്‍ കവർച്ചക്കേസും 2004 വർഷത്തില്‍ രണ്ട് മോഷണക്കേസുകളും 2004, 2005 വർഷങ്ങളില്‍ ഓരോ അടിപിടി കേസും അടക്കം ആറ് ക്രിമിനല്‍ കേസുകളും ഉള്ളതായി പൊലീസ് പറഞ്ഞു.