
സ്വന്തം ലേഖകൻ
തൃശൂർ: സർക്കാർ ഫണ്ടിൽ നിന്ന് 19 ലക്ഷം തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മുൻ ജില്ലാ വ്യവസായ വികസന ഓഫിസറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തൃശൂരിൽ വ്യവസായ വികസന ഓഫീസറായും പിന്നീട് വടകര വ്യവസായ കേന്ദ്രത്തിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസറായും ജോലി ചെയ്തിരുന്ന പത്തനംതിട്ട അടൂർ ഏഴാംകുളം പണിക്കശേരിയിൽ ബിന്ദു വിനെ (47)യാണ് പിരിച്ചുവിട്ടത്. ഈ കേസിൽ ഒന്നര വർഷം മുൻപ് അറസ്റ്റിലായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് വ്യവസായ വകുപ്പ് ഡയറക്ടർ വെള്ളിയാഴ്ച ബിന്ദുവിനു കൈമാറി.
തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലിക്വിഡേറ്ററായി ജോലിചെയ്യുമ്പോൾ ഇന്ത്യൻ കോഫി ഹൗസുകളിലെ ഭരണം നിയന്ത്രിക്കാൻ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചത് ബിന്ദുവിനെയായിരുന്നു. പിന്നീട് തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെയാണ് സ്വന്തം അക്കൗണ്ടിലേക്ക് 19 ലക്ഷം രൂപ മാറ്റിയത്. ഇത് കണ്ടുപിടിക്കപ്പെട്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.സിപിഎം സഹയാത്രികയായ ഇവർക്കെതിരെ മുമ്പ് പലതവണ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നെങ്കിലും അന്നൊക്കെ സംരക്ഷിച്ചു നിർത്തിയത് പാർട്ടിയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിക്വിഡേറ്ററുടെ പേരിൽ അയ്യന്തോൾ സ്റ്റേറ്റ് ബാങ്ക് ശാഖയിൽ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശ്ശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂർ കോർപറേഷന് വിറ്റതിന്റെ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നു കണ്ടെത്തി.
വകുപ്പുതലത്തിൽ പരിശോധന വന്നപ്പോൾ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 2.97 ലക്ഷം രൂപയാണ് .തുടർന്ന് വ്യവസായ വാണിജ്യ ഡയറക്ടർ ഇത് കാണിച്ചു ബിന്ദുവിന് നോട്ടിസ് നൽകി. വിശദീകരണം തൃപ്തികരമല്ലാത്ത അതിനാൽ സസ്പെൻഡ് ചെയ്തു.
സസ്പെൻഷനിലിരിക്കെ പണം പോലും തിരിച്ചടയ്ക്കാതെ ഉന്നതതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തതും വിവാദമായിരുന്നു. കോഴിക്കോട് ജില്ലയിലേക്കുള്ള സ്ഥലം മാറ്റലിൽ മാത്രമായി നടപടി ഒതുങ്ങി. അറസ്റ്റിലായതോടെ വീണ്ടും സസ്പെൻഷനിലായിരുന്നു. സർവീസിൽ നിന്നും പിരിച്ചു വിടാനുള്ള വകുപ്പ് തല അന്വേഷണ സമിതിയുടെ റിപ്പർട്ടിനെ തുടർന്നാണ് നടപടി.
ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോൾ സ്റ്റേറ്റ് ബാങ്ക് ശാഖയിൽ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂർ കോർപറേഷനു വിറ്റതിന്റെ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നു കണ്ടെത്തി.
വകുപ്പുതലത്തിൽ പരിശോധന വന്നപ്പോൾ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം. വ്യവസായ വാണിജ്യ ഡയറക്ടർ ഇതു കാണിച്ചു ബിന്ദുവിനു കുറ്റാരോപണ നോട്ടിസ് നൽകി. സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.സസ്പെൻഷനിലിരിക്കെ പണം പോലും തിരിച്ചടയ്ക്കാതെ മന്ത്രിതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തതും വിവാദമായിരുന്നു.
കോഴിക്കോട് ജില്ലയിലേക്കുള്ള സ്ഥലം മാറ്റലിൽ മാത്രമായി നടപടി ഒതുങ്ങി. അറസ്റ്റിലായതോടെ വീണ്ടും സസ്‌പെൻഷനിലായിരുന്നു. ബിന്ദു കോഫി ഹൗസിന്റെ ചുമതല വഹിച്ച സമയത്തും ക്രമക്കേട് ആരോപണമുണ്ടായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു ജയിലിലായപ്പോഴും വിഐപി സംരക്ഷണമാണ് ലഭിച്ചിരുന്നത്. കോഫി ഹൗസ് പിടിച്ചടക്കാനുള്ള ശ്രമം കോഫി ഹൗസ് ജീവനക്കാർ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കുകയായിരുന്നു.