ഫാസ്ടാഗ് റീഡായില്ല, വാഹനം മാറ്റിയിടാന്‍ പറഞ്ഞതിന്റെ വൈരാഗ്യം ; പാലിയേക്കര ടോൾ പ്ലാസ ജീവനക്കാരന് ക്രൂര മർദ്ദനം ; സംഭവത്തില്‍ ലോറി ഡ്രൈവർ അറസ്റ്റിൽ

Spread the love

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍പ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവര്‍ മര്‍ദിച്ചു. ടോള്‍പ്ലാസയിലെ കളക്ഷന്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി പപ്പു കുമാറിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ലോറി ഡ്രൈവറായ ചേര്‍പ്പ് സ്വദേശിയെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. 32 കാരനായ അജിത്ത് കുമാര്‍ (വിളമ്പത്ത് വീട്ടില്‍ അജി, കഴുകന്‍ അജി )നെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. തൃശ്ശൂര്‍ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറി ടോള്‍ പ്ലാസയിലെത്തിയപ്പോള്‍ വാഹനത്തിലെ ഫാസ്ടാഗ് റീഡായില്ല. തുടര്‍ന്ന് ജീവനക്കാരനായ പപ്പുകുമാര്‍ വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിലാണ് ലോറി ഡ്രൈവര്‍ ടോള്‍ബൂത്തിനുള്ളില്‍ കയറി ജീവനക്കാരനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്. പപ്പുകുമാറിന്റെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റു. മറ്റു ജീവനക്കാരെത്തിയാണ് പ്രതിയെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പപ്പുകുമാറിന്റെ പരാതിയില്‍ പുതുക്കാട് പൊലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അജിത്ത് കുമാറിന് ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും, രണ്ട് അടിപിടിക്കേസുമുണ്ട്. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹന്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, ലിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group