ട്രാഫിക് ഡ്യൂട്ടി ഗതാഗത നിയന്ത്രണം മാത്രമല്ലെന്ന് തെളിയിച്ച്‌ ട്രാഫിക് പോലീസ്; പോകേണ്ട വഴി മറന്ന് നിസ്സഹായയായ അമ്മയെ ട്രാഫിക് പോലീസുകാര്‍ സുരക്ഷിതമായി വീട്ടിലെത്തിച്ചു

ട്രാഫിക് ഡ്യൂട്ടി ഗതാഗത നിയന്ത്രണം മാത്രമല്ലെന്ന് തെളിയിച്ച്‌ ട്രാഫിക് പോലീസ്; പോകേണ്ട വഴി മറന്ന് നിസ്സഹായയായ അമ്മയെ ട്രാഫിക് പോലീസുകാര്‍ സുരക്ഷിതമായി വീട്ടിലെത്തിച്ചു

സ്വന്തം ലേഖിക

പാലക്കാട്: നഗരത്തിലെ ഓരോ അനക്കവും വിലാപങ്ങളും തങ്ങളറിയുന്നുവെന്ന് തെളിയിക്കുകയാണ് പാലക്കാട് ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍.

പോകേണ്ട വഴി മറന്ന് നിസ്സഹായയായി പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍റിലിരുന്ന അമ്മയെ ട്രാഫിക് പോലീസുകാര്‍ സുരക്ഷിതയായി വീട്ടിലെത്തിച്ച് മാതൃകയായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാന്‍റില്‍ ഒറ്റപ്പെട്ടിരുന്ന അമ്മയോട് എവിടെ പോകണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ എ.റഷീദയും ഹോം ഗാര്‍ഡ് കെ.എസ്.കൃഷ്ണകുമാറും ചോദിച്ചെങ്കിലും പ്രായാധിക്യം മൂലം വ്യക്തമായി മേല്‍വിലാസം പറഞ്ഞുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍.

കൈയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നു ലഭിച്ച പെന്‍ഷന്‍ രസീതിലെ നമ്പറില്‍ വിളിച്ച്‌ പോലീസുദ്യോഗസ്ഥര്‍ വിലാസം കണ്ടെത്തി. തുടര്‍ന്ന് ഓട്ടോവിളിച്ച്‌ മണപ്പാടത്തെ വീട്ടിലെത്തിച്ചു.

പാലക്കാട് കോട്ടമൈതാനത്തിന് സമീപത്ത് റോഡരികിലെ മരച്ചുവട്ടില്‍ അവശനായി കിടന്നിരുന്ന വൃദ്ധനും ട്രാഫിക് പോലീസ് തുണയായി. മൈതാനം ഭാഗത്തെ വാഹനപരിശോധനയ്ക്കിടെയാണ് എസ്.ഐ എം.ഹംസ തളര്‍ന്നുകിടക്കുന്ന വയോധികനെ കണ്ടെത്തിയത്.

അതിവേഗം വൈദ്യസഹായം നല്‍കിയില്ലെങ്കില്‍ അപകടമാകുമെന്നു മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി വയോധികനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

എസ്.സി.പി.ഒമാരായ രജിത് സുന്ദര്‍.ആര്‍, വിജയാനന്ദ്.സി, ബാബു.കെ, സി.പി.ഒ അജീഷ്.കെ എന്നിവരാണ് വഴിയോരത്ത് അവശരായി കണ്ടെത്തിയ വയോധികരെ യഥാസമയം സഹായിച്ച പോലീസ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.