തിരുനക്കരയില്‍ നിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസം: കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം

Spread the love

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കരയില്‍ നിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാർ തമ്മിൽ തർക്കം.
എം.പി.സന്തോഷ്‌കുമാര്‍, എം.എ ഷാജി, വൈസ് ചെയര്‍മാന്‍ ബി.ഗോപകുമാര്‍ എന്നിവർ തമ്മിലാണ് തര്‍ക്കമുണ്ടായത്.
ഒഴിപ്പിച്ച വ്യാപാരികള്‍ക്കായി നാഗമ്പടം ബസ് സ്റ്റാന്‍ഡ്, തിരുവാതുക്കല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനം എന്നിവിടങ്ങളില്‍ താത്ക്കാലിക സംവിധാനം ഒരുക്കണമെന്ന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എം.പി സന്തോഷ്‌കുമാര്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. ഒഴിപ്പിച്ച കച്ചവടക്കാരുടെ വിവരം കൗണ്‍സിലില്‍ അറിയിച്ചിട്ടില്ലെന്നും സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ അട്ടിമറിച്ചാണ് ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങളെന്നും പൊലീസ് സ്റ്റേഷന്‍ മൈതാനം നഗരസഭയുടെ ഉടമസ്ഥതയിലല്ലെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നാണ് വാക്കേറ്റം രൂക്ഷമായത്. ഉടമസ്ഥാവകാശം ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.