മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നത് കൗതുകം; ‘ഡിവൈഎഫ്‌ഐക്കാര്‍ തലയറുത്ത ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട്’; പിണറായിക്ക് മറുപടിയുമായി ഷാഫി പറമ്പിൽ

മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നത് കൗതുകം; ‘ഡിവൈഎഫ്‌ഐക്കാര്‍ തലയറുത്ത ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട്’; പിണറായിക്ക് മറുപടിയുമായി ഷാഫി പറമ്പിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ.

37 ദിവസത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രിയാണ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് ഉപദേശിക്കുന്നതെന്ന് ഷാഫി പറഞ്ഞു. മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നത് കൗതുകമാണ്. ഗന്ധിയെ വീണ്ടും വീണ്ടും വധിക്കുന്ന ആര്‍എസ്‌എസ് രീതി ഡിവൈഎഫ്‌ഐയടങ്ങുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാഫി പറമ്പിലിന്റെ വാക്കുകള്‍…

” 37 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ട് പ്രതിപക്ഷ നേതാവിന് ഉപദേശം, ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറരുത് എന്ന്. ഇതിന് പുറമെ ചരിത്രത്തില്‍ ഇല്ലാത്ത വിധം നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. സഭാ ടിവി സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ മാത്രം നല്‍കാം. അത് നിങ്ങള്‍ക്ക് വേണ്ടവ മാത്രം. ആരാണിതിന് നിര്‍ദേശം നല്‍കിയത്. കേരളത്തിലെ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ്.

45 മിനുട്ട് അങ്ങ് പത്ര സമ്മേളനം നടത്തി റേഡിയോ തുറന്നുവച്ചതുപോലെ. അങ്ങയ്ക്ക് വേണ്ട രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ബാക്കിയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും കൂടി അഞ്ചോ ആറോ മിനുട്ട്. ഒരു മണിക്കുര്‍ 20 മിനുട്ട് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി. അതില്‍ താങ്കളയച്ച മാധ്യമപ്രവര്‍ത്തകര്‍ക്കടകം 50 മിനുട്ട് ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

കടക്ക് പുറത്തെന്ന് മാധ്യമപ്രവര്‍ത്തകരോട് ആക്രോഷിച്ചയാള്‍ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തരോട് ഇടപെടുന്നതിനെ വിമര്‍ശിക്കുന്നത് കാണാന്‍ കൌതുകമുണ്ട്. ആര്‍എസ്‌എസ് പ്രായോഗികമായി ചെയ്തതാണ് പോലും കോണ്‍ഗ്രസ് പ്രതീകാത്മകമായി ചെയ്തത്. അങ്ങയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരില്‍ നിന്ന് രണ്ട് ഡിവൈഎഫ്‌ഐ കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റമെന്താണെന്ന് അങ്ങയ്ക്കറിയാം. ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി അവിടെ ചെങ്കല്ല് സ്ഥാപിച്ചു. അവരെയാണ് അങ്ങയുടെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്.

ഗാന്ധിയെ വീണ്ടും വീണ്ടും വധിക്കുന്ന ആര്‍എസ്‌എസ് ശൈലി കേരളത്തില്‍ പിന്തുടരുന്നത് ചുവപ്പ് നരച്ച്‌ കാവിയായ ഡിവൈഎഫ്‌ഐ അടക്കമുള്ള അങ്ങയുടെ പാര്‍ട്ടിയിലെ അണികളാണ് എന്നിരിക്കെ, ആര്‍എസ്‌എസ് വിരുദ്ധതയുടെ കാര്യത്തിലും മാധ്യമങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും അങ്ങ് ഞങ്ങളെ ഉപദേശിക്കരുത്. അങ്ങയ്ക്ക് കൂടുതല്‍ മനസിലാകാന്‍, ഡിവൈഎഫ്‌ഐക്കാര്‍ നശിപ്പിച്ച ഗാന്ധി പ്രതിമ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട്. നിയമസഭയുടെ മുന്നില്‍ അങ്ങയ്ക്ക് ഞങ്ങളത് സമര്‍പ്പിക്കും.