ലഘു ഭക്ഷണം വിതരണം ചെയ്യാൻ വാഴ ഇല; മാലിന്യം നിക്ഷേപിക്കാൻ ജൈവ ബിന്നുകൾ; ഓല, കുരുത്തോല, പൂക്കൾ തുടങ്ങിയവ കൊണ്ടുള്ള അലങ്കാരങ്ങൾ; പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ഹരിത നവരാത്രി….

Spread the love

സ്വന്തം ലേഖിക

പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ തുടർച്ചയായി നാലാം തവണയും ഹരിത ചട്ടം പാലിച്ചു നവരാത്രി മഹോത്സവം ആചരിക്കുന്നു.

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്, നവകേരളം കർമ്മ പദ്ധതി 2 ഹരിതകേരളം മിഷൻ, ക്ഷേത്രം ട്രസ്റ്റ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഒന്നാം ഉത്സവം മുതൽ ഹരിത പെരുമാറ്റ ചട്ടം പാലിച്ചുള്ള പ്രവർത്തനം നടന്നു വരികയാണ്.
ഹരിതചട്ടം ഉറപ്പാക്കുന്നതിനു ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ടീമാണ് പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും തിരക്ക് ഏറിയ വിജയദശമി ദിനത്തിൽ ക്ഷേത്രത്തിലേക്കുള്ള പ്രധാന ജംഗ്ഷനിൽ ഹരിത കർമ്മ സേനയെ നിയോഗിച്ച് പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചു നിർദേശങ്ങൾ നൽകിയാകും ഭക്തജനങ്ങളെ കടത്തി വിടുക. നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗ് കണ്ടെത്തിയാൽ ഇവരിൽ നിന്ന് പിടിച്ചു എടുക്കാനും പഞ്ചായത്ത് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഹരിതകർമ സേന തയ്യാറാക്കിയ ഓല കൊണ്ടും കാർഡ് ബോർഡ് പെട്ടി എന്നിവ കൊണ്ടുമുള്ള ജൈവ ബിന്നുകൾ ക്ഷേത്രം പരിസരത്ത് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഓല,കുരുത്തോല, പൂക്കൾ തുടങ്ങി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ള ക്ഷേത്രത്തിലെയും പരിസര പ്രാദേശത്തെ അലങ്കാരങ്ങളും ഇക്കുറി ഹരിത നവരാത്രിയുടെ മാറ്റ് കൂട്ടുന്നു.

ലഘു ഭക്ഷണം വിതരണം ചെയ്യാൻ ഭൂരിഭാഗം കടകളിലും വാഴ ഇല തന്നെയാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് ക്യാരി ബാഗിന് പൂർണമായും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക പരിശീലനം നേടിയ ഹരിതകർമ സേനാംഗങ്ങൾ ഹരിതചട്ടം പാലിക്കുന്നതിൽ ഉള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കാൻ പനച്ചിക്കാട് പഞ്ചായത്ത്, ഹരിത കേരള മിഷൻ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിൽ നിർദേശങ്ങൾ കൃത്യമായി നൽകുന്നുണ്ട്. പ്രകൃതി സൗഹൃദ സന്ദേശം അടങ്ങിയ ബാനറുകൾ പോസ്റ്ററുകൾ എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്.
50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾക്കും ഡിസ്‌പോസിബിൾ പാത്രങ്ങൾക്കും ഗ്ലാസുകൾക്കും നിരോധനം ഏർപ്പെടുത്തി.

ഹരിത കർമ്മ സേന ക്ഷേത്രം പരിസരത്തു നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം സൂക്ഷിക്കാൻ അവിടെ തന്നെ താത്കാലിക എം സി എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി)സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. അന്നദാനത്തിന് സ്റ്റീൽ പാത്രങ്ങളും ഗ്ളാസുകളും ആണ് ഉപയോഗിക്കുന്നത്. കോവിഡ് പ്രതിരോധം കൂടി കണക്കിൽ എടുത്തു ചൂട് വെള്ളത്തിൽ അണുവിമുക്തമാക്കിയ ശേഷമാണ് അന്നദാനം നടത്തുന്നത്.