
സ്വന്തം ലേഖിക
നെടുങ്കണ്ടം: എന്തിനും ഏതിനും ഓൺലൈൻ വ്യാപാരത്തെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുകയാണ് ആളുകൾ.
എന്നാൽ ഓൺലൈനായി സാധനങ്ങൾ വാങ്ങി പറ്റിക്കപ്പെടുന്ന സംഭവവും നമ്മുടെ നാട്ടിൽ കുറവൊന്നുമല്ല. ഓർഡർ ചെയ്യുന്ന വസ്തുവായിരിക്കില്ല നമ്മുടെ കൈയിൽ കിട്ടുന്നത്. അത്തരമൊരു അനുഭവമാണ് കഴിഞ്ഞ ദിവസം നെടുങ്കണ്ടം സ്വദേശിനിക്ക് സംഭവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈനായി മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് പൗഡര്‍ ടിന്നുകളായിരുന്നു. എന്നാലിപ്പോൾ ചർച്ചയാവുന്നത് സമൂഹമാധ്യമങ്ങളിൽ ഓൺലൈൻ വ്യാപാരത്തിനെതിരെയുള്ള ഒരു പോസ്റ്റാണ്.
കടം ആണെന്നറിഞ്ഞിട്ടും സാധനം തരാൻ ചെറുകിട കച്ചവടക്കാർ മാത്രമെ ഉണ്ടാകൂ എന്നാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിൻ്റെ പൂർണ്ണരൂപം;
“കാശില്ലേലും ഓടിചെന്നാൽ
ഒരു ചായ തരാൻ ഇത്തിരി പലവ്യഞ്ജനം തരാൻ ഇത്തിരി പച്ചക്കറി തരാൻ, കുഞ്ഞുങ്ങൾക്കായ് കുറിച്ച് ബേക്കറി സാധനങ്ങൾ തരാൻ
കടം ആണെന്നറിഞ്ഞിട്ടും തരാൻ അവരേയുള്ളൂ…
നമ്മുടെ ചെറുകിട കച്ചവടക്കാർ
അല്ലാതെ ഈ ഓൺലൈൻ കച്ചവട കുത്തകകൾ ഒരു രൂപയ്ക്ക് കടം തരുമോ?
ആയതിനാൽ പരിസരത്തെ, പാൽകടക്കാരനോടും, പലവ്യഞ്ജന കടക്കാരോടും, പച്ചക്കറിക്കടക്കാരനോടും.. സൗഹൃദവും, സഹകരണവും പുലർത്തുക.. ആർക്കുമറിയാത്ത നിങ്ങളെ തിരിച്ചറിയുന്നവർ.. വഴിപറഞ്ഞു കൊടുക്കുന്നവർ.. അവരോടുനീതി പുലർത്തുക”
ഓൺലൈൻ വ്യാപാരം ആരംഭിച്ചതോടെ ഒട്ടുമിക്കവരും നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എല്ലാം ഓൺലൈനായാണ് വാങ്ങുന്നത്. ആകർഷകമായ വിലയ്ക്ക് വീടുകളിൽ സാധനം എത്തുന്നു എന്നതാണ് എല്ലാവരും കാണുന്ന പ്രത്യേകത. എന്നാൽ അതിന് പിന്നിലെ ചതിക്കുഴികൾ ആരും തിരിച്ചറിയുന്നില്ല.
മുണ്ടക്കയത്ത്
ഭര്‍ത്താവിനായി ഭാര്യ 16,999 രൂപയ്ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ച ഫോണിന് പകരമാണ് പൗഡര്‍ ടിന്‍ എത്തിയത്. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും ഉപഭോക്തൃ കോടതിയിലും അഞ്ജന കൃഷ്ണ പരാതി നല്‍കിയിരുന്നു. ഓൺലൈനിൽ ഓർഡർ ചെയ്തിട്ട് ഇഷ്ടിക കഷ്ണം വരെ ലഭിച്ച അനുഭവവും നിരവധി പേർക്കുണ്ട്.
നന്നായി പായ്ക്ക് ചെയ്ത് സംശയം തോന്നാത്ത രീതിയിലായിരിക്കും സാധനം വീട്ടിലെത്തുക. കാശ് കൊടുത്ത് വാങ്ങി പൊട്ടിച്ച് നോക്കുമ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. പരാതിപ്പെട്ടാലോ ഉത്പന്നം അയച്ചു തന്നവർ കൈയ്യോഴിയുന്ന അവസ്ഥയാണ് കാണാറുള്ളത്. അപ്പോഴും ചെറുകിട വ്യാപാരികൾ കടം തരാനായി നിൽപ്പുണ്ടാകും.