കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിയെന്ന വാർത്ത വ്യാജം; വെമ്പായം മുക്കുളം ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് ഫയർഫോഴ്സിൻ്റെ സ്ഥിരീകരണം; വ്യാജ വാർത്തയ്ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കൂട്ടിക്കല്‍ വെമ്പാല മുക്കുളം മേഖലയിൽ
ഇന്ന് പുലര്‍ച്ചെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിയെന്ന പ്രചാരണം തെറ്റെന്ന് സ്ഥിരീകരണം.

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ടീം ഇളങ്കാട് പ്രദേശത്ത് വെമ്പായം മുക്കുളം ഭാഗങ്ങളിൽ അന്വേഷിച്ചതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കൽ പഞ്ചായത്തിലും കൊക്കയാർ പഞ്ചായത്തിലെ വെമ്പാലയിലും ഉരുൾപൊട്ടിയെന്ന തരത്തിലാണ് ദൃശ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. ഇതു വരെയായി മേഖലയിലെവിടെയും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല. പബ്ലിക് റിലേഷൻ ഡിപ്പാർട്ട് മെൻറ് നൽകിയ വിവരമാണന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതെന്നാണ് അവരുടെ വിശദീകരണം.

ഇതേ തുടർന്ന് അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ് സ്ഥലത്ത് എത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുക്കുളം ,വെമ്പാലയിലും അഗ്നിശമന സേന എത്തിയിട്ടുണ്ട്.

പുലർച്ചെ 2 മണിയോടെ ഉണ്ടായ കനത്ത മഴയിൽ പുല്ലകയറ്റിൽ ജലനിരപ്പുയർന്നിരുന്നു.കൂട്ടിക്കൽ ചപ്പാത്തിനൊപ്പം വെള്ളമെത്തിയിരുന്നു.

മുക്കുളം വെമ്പാല ടോപ്പിൽ ജനവാസ കേന്ദ്രമല്ലാത്ത പ്രദേശത്തേയ്ക്ക് നാട്ടുകാർ തിരിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ വാർത്ത പ്രചരിച്ചതോടെ നാട് ഭീതിയിലായി. പലരും ബന്ധുവീടുകളിലേയ്ക്ക് മാറാൻ തയ്യാറെടുക്കുന്നു.

വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടിയെന്നു അധികൃതർ ആവർത്തിക്കുമ്പോഴും സർക്കാർ പ്രതിനിധികൾ പടച്ചു വിട്ട വ്യാജനെതിരെ എന്ത് നടപടിയുണ്ടാവുമെന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു.