തേയിലക്കൊളുന്ത് നുള്ളിയെടുത്തു കിട്ടുന്നതിൽ നിന്നു മിച്ചം പിടിച്ച 200 രൂപ വീതം ഓരോ വീട്ടുകാരും നൽകും, കണ്ണീരിന്റെ പൊള്ളലുകൾ മായ്ക്കാൻ പൂങ്കാവനമൊരുക്കും; ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി ഗ്രാമം ദത്തെടുത്ത് സൈന്യം; കൂനൂർ ഹെലികോപ്റ്റർ അപകടത്തിന് ഒരാണ്ട്..!

Spread the love

സ്വന്തം ലേഖകൻ

കൂനൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിന് ഒരാണ്ട്. ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും 12 സൈനികോദ്യോഗസ്ഥരും കൊല്ലപ്പെട്ട ഓർമകൾ മായ്ക്കാൻ നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ അവിടെ പൂങ്കാവനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്നും ഹെലികോപ്റ്റർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ടു ഗ്രാമവാസികൾ കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകിയത് അടുത്തിടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച 14 പേരുടെയും ചിത്രങ്ങളും പൂങ്കാവനത്തിൽ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തേയിലക്കൊളുന്ത് നുള്ളിയെടുത്തു കിട്ടുന്നതിൽ നിന്നു മിച്ചം പിടിച്ച 200 രൂപ വീതം ഓരോ വീട്ടുകാരും എടുത്താണു ചിത്രങ്ങൾ സ്ഥാപിക്കുന്നത്.

ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ സൈന്യം ദത്തെടുത്തിരുന്നു. ഇതിന്റെ ഭാഗമായി വൈദ്യപരിശോധനാ ക്യാംപ് ഉൾപ്പെടെയുള്ള സഹായപദ്ധതികൾ തുടരുകയാണ്.

കഴിഞ്ഞ വർഷം ‍‍ഡിസംബർ എട്ടിന് രാവിലെ 11.47 ന് കോയമ്പത്തൂർ സുലൂർ എയർബേസിൽനിന്നു വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവർ പുറപ്പെട്ട ഹെലികോപ്റ്ററാണ് കൂനൂരിനു സമീപം കാട്ടേരി നഞ്ചപ്പസത്രം ഗ്രാമത്തിനരികെ തകർന്നു വീണത്.