
സ്വന്തം ലേഖിക
കുമരകം: കുമരകത്തെ കായൽഭംഗി ആസ്വദിക്കാൻ ഹനുമാൻ കുരങ്ങുകൾ വീണ്ടുമെത്തി.
സൈലന്റ് വാലിയില്‍ കാണപ്പെടുന്ന ഹനുമാന് കുരങ്ങനാണ് രണ്ടു ദിവസമായി കുമരകത്തു കറങ്ങി നടക്കുന്നത്. ഏതോ വാഹനത്തില്‍ ഒരാഴ്ച മുൻപ് കോട്ടയത്തെത്തിയ വാനരന് തിരുവാതുക്കല്‍ വഴിയാണ് കുമരകം മുത്തേരിമട ഭാഗത്തെത്തിയത്. ഇന്നലെ രാവിലെ കുമരകം പെട്രോള്‍ പമ്പിലും കണ്ണാടിച്ചാല്‍ ഭാഗത്തെ പുരയിടങ്ങളിലുമായാണ് കറങ്ങി നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊപ്പി കുരങ്ങന് എന്നും പേരുള്ള ഇവ കേരളത്തില്‍ പശ്ചിമഘട്ടത്തിലും സൈലന്റ് വാലിയിലുമാണ് കാണപ്പെടുന്നത്. കടും കറുപ്പ് മുഖവും കൈകാലുകളും നീണ്ട ഭംഗിയുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്. ഇലകളും പഴവര്‍ഗങ്ങളുമാണ് ആഹാരം.
കുമരകം പെട്രോള്‍ പമ്പിലും പരിസരത്തും കറങ്ങിനടന്ന ശേഷം ആറ്റാമംഗലം പള്ളിപ്പുരയിടത്തിലെ മാവുകളിലും തണല്‍ മരങ്ങളിലും ഏറെ നേരം ചാടി നടന്നു.
ചോതിരക്കുന്നേല്‍ ജോര്‍ജുകുട്ടിയുടെ കടയില്‍നിന്നും കൈക്കലാക്കിയ ഒരു കിലോയോളം പച്ചക്കപ്പ സമീപത്തെ വാകമരത്തിലിരുന്ന് അകത്താക്കി. ആളുകള്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ശല്യം ചെയ്തതോടെ പള്ളിയുടെ കുരിശിന് തോട്ടിയിലെത്തി ചുറ്റുമതിലില്‍ ഇരുന്നു വിശ്രമിച്ചു. അവിടേയും നാട്ടുകാര്‍ എത്തിയതോടെ വേമ്പനാട്ടു കായല്‍ ഭംഗി ആസ്വദിക്കാന്‍ യാത്രയായി. മാസങ്ങള്‍ക്കു മുൻപും കുമരകത്ത് കുരങ്ങന്മാര് എത്തിയിരുന്നെങ്കിലും ഗ്രേ കുരങ്ങുകള്‍ അഥവാ ഹനുമാന് കുരങ്ങ് വര്‍ഗത്തില്‍പ്പെട്ടതാണ് ഇപ്പോഴത്തേത്.



