play-sharp-fill
നിര്‍ത്താതെയുള്ള തുമ്മല്‍; മൂക്കില്‍ നിന്നും രക്തം: മൂന്നാഴ്ചയ്‌ക്ക് ശേഷം മൂക്കില്‍ നിന്നും പുറത്തെടുത്തത് നാല് സെന്റി മീറ്റര്‍ വലിപ്പമുള്ള ജീവനുള്ള കുളയട്ടയെ

നിര്‍ത്താതെയുള്ള തുമ്മല്‍; മൂക്കില്‍ നിന്നും രക്തം: മൂന്നാഴ്ചയ്‌ക്ക് ശേഷം മൂക്കില്‍ നിന്നും പുറത്തെടുത്തത് നാല് സെന്റി മീറ്റര്‍ വലിപ്പമുള്ള ജീവനുള്ള കുളയട്ടയെ

സ്വന്തം ലേഖകൻ

ഇടുക്കി: യുവാവിന്റെ മൂക്കില്‍ നിന്നും ജീവനുള്ള കുളയട്ടയെ പുറത്തെടുത്തു.


കട്ടപ്പന സ്വദേശി വാലുമ്മേല്‍ ഡിബിന്‍ എബ്രഹാമിന്റെ മൂക്കില്‍ നിന്നുമാണ് കുളയട്ടയെ പുറത്തെടുത്തത്.
മൂന്ന് ആഴ്ചയോളമാണ് കുളയട്ട ഡിബിന്റെ മൂക്കില്‍ കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍ത്താതെയുള്ള തുമ്മല്‍ ഉണ്ടായിട്ടും ഡിബിന്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മൂക്കില്‍ നിന്നും രക്തം വന്നതോടെ യുവാവ് ആശുപത്രിയെ സമീപിക്കുകയായിരുന്നു.

എന്‍ഡോസ്‌കോപ്പിയടക്കം ആദ്യം ചെയ്തു നോക്കിയെങ്കിലും മൂക്കില്‍ നിന്നും രക്തം വരാനുള്ള കാരണം ആദ്യം കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് തുള്ളിമരുന്ന് നല്‍കി വിട്ടയക്കുകയായിരുന്നു. ആയൂര്‍വേദ ആശുപത്രിയെ സമീപിച്ചിട്ടും പരിഹാരം കാണാനായില്ല. പിന്നാലെ ഇന്നലെ ഇഎന്‍ടി ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയപ്പോഴാണ് മൂക്കിനുള്ളില്‍ കുളയട്ടയെ കണ്ടെത്തിയത്.

നാല് സെന്റി മീറ്റര്‍ വലിപ്പമുള്ള കുളയട്ടയെ ആണ് മൂക്കില്‍ നിന്നും പുറത്തെടുത്തത്. ഏലത്തോട്ടത്തിന് നടുവിലുള്ള അരുവിയില്‍ നിന്നും ഈ അടുത്ത ദിവസം ഡിബിന്‍ മുഖം കഴുകിയിരുന്നു.
അപ്പോഴാകാം അട്ട മൂക്കിനുള്ളില്‍ പ്രവേശിച്ചതെന്നാണ് വിവരം.