ഒരു ആശുപത്രി ഇങ്ങനെയൊക്കെ ചെയ്യാമോ…..? കോട്ടയം മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറി മാലിന്യം ഒഴുക്കിവിടുന്നത് ജനവാസ മേഖലയിലെ തോടുകളിലേക്ക്; കള്ളത്തരം കൈയ്യോടെ പിടികൂടിയത് കലുങ്ക് നിർമ്മാണത്തിനിടെ; പ്രതിഷേധവുമായി നാട്ടുകാർ…

Spread the love

സ്വന്തം ലേഖിക

ഗാന്ധിനഗര്‍: ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തി കോട്ടയം മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലില്‍ നിന്നുള്ള കക്കൂസ് മാലിന്യം ജനവാസ കേന്ദ്രങ്ങളിലെ തോടുകളിലേക്ക് ഒഴുക്കിവിടുന്നതായി പരാതി.

ഹോസ്റ്റലിന്‍റെ മുന്‍ഭാഗത്തുള്ള ചാഴികാടന്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്തു കലുങ്ക് നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴാണ് കക്കൂസ് മാലിന്യ പൈപ്പ് നിര്‍മാണ തൊഴിലാളികള്‍ കാണുന്നത്. വര്‍ഷങ്ങളായി മാലിന്യം ഈ രീതിയിലാണ് പുറത്തേക്കു തള്ളിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യ പൈപ്പ് ഹോസ്റ്റല്‍ മതിലിന്‍റെ അടിഭാഗത്തുവച്ചു മുറിച്ചുകളഞ്ഞതിനാല്‍ ഇപ്പോള്‍ നിര്‍മാണം നടക്കുന്ന കലുങ്കിന്‍റെ അടിയില്‍ക്കൂടി ഒഴുകുന്ന മാലിന്യം ജനവാസ കേന്ദ്രങ്ങളിലൂടെ സ്വകാര്യ വ്യക്തികളുടെ ചെറിയ തോടുകള്‍ വഴി ചാത്തനൂര്‍- കോനാരി തോട്ടിലൂടെ പെണ്ണാര്‍ തോട്ടിലെത്തും. അവിടെ നിന്നു വിവിധ പഞ്ചായത്ത് തോടുകള്‍ വഴിയാണു വേമ്പനാട്ട് കായലില്‍ പതിക്കുന്നത്.

വനിതാ ഹോസ്റ്റലിനു സമീപമുള്ള മുടിയൂര്‍ക്കര സ്വീവേജ് പ്ലാന്‍റിലെ മലിനജലവും പെണ്ണാര്‍ തോടുവഴി ഒഴുകി ജനവാസ കേന്ദ്രങ്ങളുടെ സമീപത്തുള്ള ഈ തോടുകള്‍ വഴി ഒഴുക്കി വിടുകയാണു ചെയ്യുന്നത്. മാലിന്യം ഒഴുകിയെത്തുന്നത് വേമ്പനാട്ടുകായലിലാണ്.

കലുങ്ക് നിര്‍മിക്കാനായി റോഡിന്‍റെ അടിയിലൂടെ കടന്നുപോയ വലിയ പൈപ്പ് തൊഴിലാളികള്‍ മുറിച്ചു മാറ്റി. അപ്പോഴാണ് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടിരുന്ന പൈപ്പാണെന്നതു ശ്രദ്ധയില്‍പ്പെട്ടത്. പൈപ്പ് മുറിച്ചു കളഞ്ഞതിനാല്‍ ഹോസ്റ്റല്‍ മതിലിന്‍റ മുന്‍വശം ഇടതു ഭാഗത്തെ മതിലിനടിയില്‍ക്കൂടിയാണു മലിനജനം ഇപ്പോള്‍ ഒഴുകിക്കൊണ്ടിരിക്കുന്നത്.

ജലവിഭവ വകുപ്പ് 24 മണിക്കൂറും വെള്ളം ശുദ്ധീകരിച്ച ശേഷം മലിനജലം ഒഴുക്കി വിടുന്നതും ഇതേ തോട്ടിലേക്കാണ്. അതിനാല്‍ കക്കൂസ് മാലിന്യവും മലിന ജലവും ഒന്നിച്ചൊഴുകുകയാണ്. വര്‍ഷങ്ങളായി ഇങ്ങനെയാണ് മാലിന്യം ഒഴുക്കിയിരുന്നതെങ്കിലും ഇപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വനിതാ ഹോസ്റ്റലിലെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതു നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.