സ്വന്തം ലേഖിക
കൊച്ചി: കലൂരില്‍ പാതയോരത്ത് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.
മരിച്ച ക്രിസ്റ്റഫറിന്‍റെ സുഹൃത്ത് സച്ചിനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. ആത്മഹത്യക്ക് മുൻപ് ക്രിസ്റ്റഫര്‍ സച്ചിനെ ആക്രമിച്ചിരുന്നു.
സൗഹൃദം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയാണ് സുഹൃത്തുക്കള്‍ ഏറ്റുമുട്ടിയതെന്ന് സച്ചിന്‍ മൊഴി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സച്ചിനെ കലൂരില്‍ വിളിച്ച് വരുത്തിയത് ക്രിസ്റ്റഫര്‍ ആണ്. സൗഹൃദം അവസാനിപ്പിക്കാന്‍ സച്ചിന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ക്രിസ്റ്റഫര്‍ തന്നെ ആക്രമിച്ചു. അതിന് ശേഷം ഓട്ടോറിക്ഷയില്‍ താന്‍ ആശുപത്രിയില്‍ എത്തിയെന്നും സച്ചിന്‍ പൊലീസിനോട് പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സച്ചിന്‍. സച്ചിന്‍-ക്രിസ്റ്റഫര്‍ സൗഹൃദം മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു. ഇരുവരും കഴിഞ്ഞ ശനിയാഴ്ചയും ഒരുമിച്ച് യാത്രചെയ്തിരുന്നു. വേര്‍പിരിയലിന്‍റെ സൂചന നല്‍കി ക്രിസ്റ്റഫര്‍ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടെങ്കിലും ഇത് ബന്ധുക്കളും സുഹൃത്തുക്കളും കാര്യമാക്കിയില്ല. സച്ചിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്യും.