സുള്ളി ഡീല്‍സ് ആപ് കേസ്; ആറ് മാസത്തിന് ശേഷം ആദ്യ അറസ്റ്റ്; സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിച്ചത് ഇയാളാണെന്ന് സൂചന
സ്വന്തം ലേഖിക
ഡൽഹി: സുള്ളി ഡീല്‍സ് ആപ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.
സുള്ളി ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തില്‍ മധ്യപ്രദേശില്‍ നിന്നും
ഓംകരേഷ് താക്കൂര്‍ എന്നയാളാണ് അറസ്റ്റിലായത്. സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഈ ആപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും കേസെടുത്തിരുന്നു.
‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിലാണ് സാമൂഹികമാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് വില്‍പനയ്ക്ക് എന്ന് പരസ്യം ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രവും ഉള്‍പ്പെടുന്നു.
ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ജിറ്റ്ഹബ് വഴിയുള്ള ആപ് ആണിത്. പരാതികളെ തുടര്‍ന്ന് ഇത് അടച്ചുപൂട്ടിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ് ദുരുപയോഗം ചെയ്തിരിക്കുന്നത്.