പാറത്തോട് വീട് കുത്തിത്തുറന്ന് മോഷണം; വിവിധ ജില്ലകളിൽ നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ  മോഷ്ടാവ് രാമപുരം പൊലീസിൻ്റെ പിടിയില്‍

പാറത്തോട് വീട് കുത്തിത്തുറന്ന് മോഷണം; വിവിധ ജില്ലകളിൽ നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് രാമപുരം പൊലീസിൻ്റെ പിടിയില്‍

സ്വന്തം ലേഖിക

കോട്ടയം: വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.

മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ ചെല്ലപ്പൻ മകൻ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് (62) നെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പാറത്തോടുള്ള ഫ്രാൻസിസ് ചെറുകര എന്നയാളുടെ വീട് ആണ് ഇയാൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. കൂത്താട്ടുകുളത്ത് സമാനമായ കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിനു ശേഷമാണ് കഴിഞ്ഞദിവസം രാത്രി ഇയാൾ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

ഇയാൾക്ക് മലപ്പുറം, എറണാകുളം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, മണർകാട്, പള്ളിക്കത്തോട്, തിടനാട്, പാലാ എന്നീ സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് നിലവിലുള്ളത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥി, രാമപുരം എസ് എച്ച്. ഓ. കെ. എൻ രാജേഷ്, എസ്. ഐ. മാരായ അരുൺകുമാർ പി. എസ്, സാബു എം.ജി, സി.പി.ഓമാരായ കൃഷ്ണകുമാർ, റോബി തോമസ്, ശരത് കുമാർ പി.എസ്, നിതാന്ത് കൃഷ്ണൻ, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.