ഹോം നേഴ്സിംഗ് അസോസിയേഷനിൽ അധികാരത്തിനായി നാണംകെട്ട കടിപിടി; സംഘടനയ്ക്ക് ഒരു ഗുണവും ഇല്ലാത്തതും 20 വർഷമായി അധികാരത്തിൽ ഇരിക്കുന്നതുമായ പഴഞ്ചാക്കുകൾ കസേര ഒഴിയില്ല; ഓഫീസിലെത്തിയ യുവതിയെ കയറിപ്പിടിച്ചതിനേ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ഇരുകൈയ്യും കൂപ്പി യുവതിയോട് മാപ്പുപറഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയയാൾക്ക് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം ഇല്ലെങ്കിൽ സ്റ്റീയറിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ആയാലും മതിയെന്ന വാശിയിൽ: സംസ്ഥാനമൊട്ടുക്കും ഹോം നഴ്സിംഗ് ബിസിനസ് തകർന്ന് തരിപ്പണമായിട്ടും ചർച്ച ചെയ്യാതെ കസേര കളി തുടർന്ന് നേതാക്കൾ

Spread the love

എറണാകുളം:  ഹോം നേഴ്സിംഗ് അസോസിയേഷനിൽ അധികാരത്തിനായി നാണംകെട്ട കടിപിടി തുടങ്ങി നേതാക്കൾ. സംഘടനയ്ക്ക് ഒരു ഗുണവും ഇല്ലാത്തതും 20 വർഷമായി അധികാരത്തിൽ ഇരിക്കുന്നതുമായ പഴഞ്ചാക്കുകൾ കസേര ഒഴിയില്ലന്നും  സംസ്ഥാന പ്രസിഡണ്ട് സ്ഥാനം ഇല്ലെങ്കിൽ സ്റ്റീയറിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ആയാലും മതിയെന്ന വാശിയിലാണ്.

സംഘടനയ്ക്ക് ഒരു ഗുണവുമില്ലാത്ത ചില പരമ ചെറ്റകൾ സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്നതാണ് അസോസിയേഷന്റെ തകർച്ചയ്ക്ക് കാരണം . മുൻപൊക്കെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു പോന്നിരുന്ന സംഘടന ഇന്ന് പല കഷണങ്ങളാണ്. ഒരു ജില്ലയിൽ തന്നെ മൂന്നും നാലും ഗ്രൂപ്പുകളാണ്.

സംസ്ഥാനമൊട്ടുക്കും ഹോം നഴ്സിംഗ് മേഖലയിലെ ബിസിനസ് തകർന്ന് തരിപ്പണമായിട്ടും  ചർച്ച ചെയ്ത് പരിഹാരം കാണാൻ നേതൃത്വത്തിന് താല്പര്യം ഇല്ല. ഇത് മൂലം ഈ മേഖലയിൽ തൊഴിലെടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലാകുന്നത്. ആഴ്ചയിൽ ഒരു ബിസിനസ് പോലും ചെയ്യാൻ സാധിക്കാത്ത നിരവധി സ്ഥാപനങ്ങൾ ആണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. നേതാക്കന്മാർക്ക് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേ ഭാരത് പോലെയുള്ള മുന്തിയ ട്രെയിനുകളിലും കാറിലും യാത്ര ചെയ്യാനും മൂക്കറ്റം തിന്നാനും ഈ പാവങ്ങൾ പണം പിരിച്ച് നൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസിലെത്തിയ യുവതിയെ കയറിപ്പിടിച്ചതിനേ തുടർന്ന് മുൻപ് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ഇരുകൈയ്യും കൂപ്പി യുവതിയോട് മാപ്പുപറഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയയാളാണ് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്. എറണാകുളം സ്വദേശിനിയായ യുവതിയുടെ വീട്ടിലേക്ക് ജോലിക്കാരിയെ എടുത്തിരുന്നത് നേതാവിന്റെ ഓഫീസിൽ നിന്നുമാണ്. ക്രിസ്തുമസ് അവധിക്ക് വീട്ടിൽ പോയ ജോലിക്കാരി തിരികെ എത്താതിരിക്കുകയും ഓഫീസിൽനിന്ന് മറുപടി ലഭിക്കാതെ വരികയും ചെയ്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ യുവതിയെ ഓഫീസിൽ അടിച്ച് മൂത്തിരുന്ന നേതാവ് കയറിപ്പിടിച്ചു എന്നാണ് യുവതിയുടെ പരാതി.

യുവതിയുടെ പരാതിയിൻ മേൽ കോട്ടയം വെസ്റ്റ് പോലീസ് നേതാവിന്റെ ഓഫീസിലെത്തി നേതാവിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. വിവരമറിഞ്ഞ് നേതാവിന്റെ ഭാര്യ സ്റ്റേഷനിൽ എത്തി യുവതിയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും യുവതി വഴങ്ങാതെ വന്നതിനെ തുടർന്ന് സംഘടനയിൽ നിന്നും രാജിവെച്ച് പുറത്തുപോയ മുൻ ജനറൽ സെക്രട്ടറിയെ ഇപ്പോഴും സംഘടനയിൽ സജീവമായി നിൽക്കുന്ന കോട്ടയത്തെ ഒരു മുതിർന്ന അംഗം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ജനറൽ സെക്രട്ടറി എത്തി മണിക്കൂറുകൾ നീണ്ട ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ ഇരുകൈയും കൂട്ടിപ്പിടിച്ച് നേതാവ് മാപ്പുപറയണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.

ഒടുവിൽ തനിക്ക് തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും ഇരുകൈയും കൂപ്പി നേതാവ് യുവതിയോട് മാപ്പുപറഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്നും ഊരി പോരുകയായിരുന്നു. (സംശയമുള്ളവർക്ക് 2015 ഡിസംബർ 26 ലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പരാതി രജിസ്റ്റർ ബുക്ക് പരിശോധിച്ചാൽ മതിയാകും. അന്ന് യുവതിയുമായി ഒത്തുതീർപ്പ് ചർച്ച നടത്തി നേതാവിനെ ഊരിയെടുത്തത് സംഘടനയിൽ നിന്ന് രാജിവച്ചു പോയ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഇതൊക്കെ നേതാവ് മറന്നാലും നേതാവിന്റെ ഭാര്യ മറക്കാൻ വഴിയില്ല) ഒത്തുതീർപ്പ് നടന്നില്ലായിരുന്നുവെങ്കിൽ നേതാവ് തൊട്ടടുത്ത ദിവസം കോട്ടയം സബ് ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു.

ഇതേ തുടർന്ന് നേതാവിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ പെണ്ണുപിടിയനായ നേതാവിനെ അറസ്റ്റ് ചെയ്യുക എന്ന് നേതാവിന്റെ പേര് സഹിതം നാട്ടുകാർ പോസ്റ്റർ എഴുതി ഒട്ടിച്ചതും നേതാവ് മറന്നു കാണും. പക്ഷേ നാട്ടുകാർ മറക്കില്ല.

2012ൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അടിച്ച്മൂത്ത് നാലുകാലിൽ കോട്ടയം കെഎസ്ആർടിസിക്ക് സമീപം ടിബി റോഡിൽ നിന്ന് നേതാവ് ഷോ കാണിച്ചതും നാട്ടുകാർ മറന്നിട്ടില്ല. അന്ന് നേതാവിന്റെ അഭ്യാസപ്രകടനത്തെ തുടർന്ന് ടിബി റോഡ് ബ്ലോക്ക് ആവുകയും കോട്ടയം വെസ്റ്റ് പോലീസ് എത്തി നേതാവിനെ തൂത്തുവാരിയെടുത്ത് കൊണ്ടുപോയതും ആരും മറന്നിട്ടില്ല.

ഇതേ തുടർന്ന് തൊട്ടടുത്ത ദിവസം പ്രസിദ്ധീകരിച്ച മലയാള മനോരമയിൽ “ലോക്കൽ കമ്മിറ്റി പൂസായാൽ റോഡ് ബ്ലോക്ക് ആകും” എന്ന തലക്കട്ടോടെ വന്ന വാർത്തയും കോട്ടയംകാർ മറന്നിട്ടില്ല. (സംശയമുള്ളവർക്ക് മലയാള മനോരമയുടെ ഓഫീസുമായി ബന്ധപ്പെട്ട് പഴയ പത്രം പരിശോധിക്കാവുന്നതാണ്) ലോക്കൽ നേതാവിന്റെ അഭ്യാസപ്രകടനത്തെ തുടർന്ന് പാർട്ടിക്ക് ഉണ്ടായ നാണക്കേട് ചില്ലറയല്ല. തൊട്ടടുത്ത ദിവസം തന്നെ നേതാവിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാർട്ടി നീക്കം ചെയ്തു. പിന്നീട് ഇന്നുവരെ പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയിൽ പോലും ഇരിക്കാൻ നേതാവിന് പറ്റിയിട്ടില്ല. നിലവിൽ നേതാവിന് ഉള്ളത് പാർട്ടി അംഗത്വം മാത്രമാണ്.

എന്നാൽ താൻ ലോക്കൽ സെക്രട്ടറി ആണെന്ന് പറഞ്ഞാണ് ഹോം നേഴ്സിംഗ് സംഘടനയിലെ അണികളെ നേതാവ് വിരട്ടുന്നത്. എഴുതിയാൽ തീരാത്തത്ര വീരസാഹസങ്ങൾ ഉണ്ട് നേതാവിന്.