കനത്ത മഴ;  എരുമേലി കൊപ്പത്ത് വനപ്രദേശത്ത്  ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; കൊപ്പം – തുമരംപാറ റോഡിൽ പല സ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകർന്നു; നിരവധി വീടുകളിലും കിണറുകളിലും വെള്ളം കയറി;  വ്യാപക കൃഷി നാശം

കനത്ത മഴ; എരുമേലി കൊപ്പത്ത് വനപ്രദേശത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; കൊപ്പം – തുമരംപാറ റോഡിൽ പല സ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകർന്നു; നിരവധി വീടുകളിലും കിണറുകളിലും വെള്ളം കയറി; വ്യാപക കൃഷി നാശം

സ്വന്തം ലേഖിക

എരുമേലി: ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ എരുമേലി കൊപ്പത്ത് വനത്തിനുള്ളിൽ നിന്നും ഉരുൾപൊട്ടി വ്യാപക നാശനഷ്ടം.

വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. രണ്ട് മണിക്കൂറിലധികമായി പെയ്ത കനത്തമഴയാണ് എരുമേലിയിൽ പെയ്തത്. കൊപ്പം – തുമരംപാറ റോഡിൽ പല സ്ഥലത്തും റോഡിന്റെയും – തോടിന്റേയും സംരക്ഷണ ഭിത്തി തകർന്നതായി വാർഡംഗം ബിനോയ് ഇലവുങ്കൽ പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊപ്പം ചപ്പാത്ത് മേഖലയിൽ വനത്തിൽ നിന്നും ഉരുൾ പൊട്ടിയതാകാമെന്നും മെമ്പർ പറഞ്ഞു. നിരവധി വീടുകളിലും കിണറുകളിലും വെള്ളം കയറി. കൃഷിയും വ്യാപകമായി നശിച്ചു.
എരുമേലി വലിയ തോട്ടിലും – കൊച്ചു തോട്ടിലും വെള്ളം ഉയർന്നു.

പേരുർത്തോട്ട് ജംഗഷനിൽ
ഇത്തവണ ആദ്യമായി വെള്ളം കയറി.
എരുമേലി കെഎസ്ആർടിസിയും പതിവ് പോലെ വെള്ളം കയറി. ചരളയിലും വെള്ളം കയറി.
എരുമേലി വലിയ തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ മുറ്റത്തും വെള്ളം കയറി.

മുട്ടപ്പള്ളി 35 മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.